നിര്‍മലയുടെ ബജറ്റ് വന്‍ ചതി; തൊഴിലാളി എന്നൊരുവാക്ക് പോലും പറഞ്ഞില്ല; സാധാരണക്കാരെ മറന്നു; ആഞ്ഞടിച്ച് എളമരം

ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത് ഭൂരിഭാഗം വരുന്ന സാധാരണക്കാരെയും തൊഴിലാളികളെയും അവഗണിക്കുന്ന ബജറ്റാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം പി. സാമ്പത്തികമാന്ദ്യത്തില്‍നിന്നും പണപ്പെരുപ്പത്തില്‍നിന്നും മറിക്കടക്കാനുള്ള ഒരു പദ്ധതിയും ബജറ്റിലില്ല. സാധാരണ ജനങ്ങളില്‍ പണം എത്തിയാല്‍ മാത്രമെ കമ്പോളം സജീവമാകുകയും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിയുകയുമുള്ളൂ. മാത്രമല്ല മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സബ്സിഡികള്‍ പലതും വെട്ടിക്കുറച്ചിരിക്കുയുമാണെന്ന് ഇടതു എംപിമാര്‍ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ അദേഹം വ്യക്തമാക്കി.

ദാരിദ്ര നിര്‍മ്മാര്‍ജനത്തിനുള്ള പദ്ധതിയായ തൊഴിലുറപ്പ് പദ്ധതിക്കുള്ള തുക വെട്ടിക്കുറയ്ക്കുന്നത് വലിയ ചതിയാണ്. സബ് കാ ആസാദ്,സബ്കാ വികാസ് എന്ന് പറഞ്ഞ് ധനമന്ത്രി ഏഴു കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ അതില്‍ തൊഴിലാളി എന്ന ഒരു വാക്ക്ഇല്ലായിരുന്നു എന്നും എളമരം വ്യക്തമാക്കി.

Read more

കാര്‍ഷികമേഖയ്ക്ക് ഉത്തേജനം പകരുന്ന പദ്ധതികള്‍ ബജറ്റില്‍ കാണാനില്ല. വളം സബ്സിഡി മുന്‍കാലങ്ങളെക്കാള്‍ വെട്ടിക്കുറച്ചത് കര്‍ഷകരെ ബാധിക്കും. പെട്രോളിയം സബ്സിഡി നല്‍കുന്ന പാചകവാതക സബ്‌സിഡിയും2223 ബജറ്റിനേക്കാള്‍ വെട്ടിക്കുറച്ചു. പി എം കിസാന്‍ പദ്ധതിക്കുള്ള ബജറ്റ് വിഹിതവും വെട്ടിക്കുറച്ചു. മുന്‍ ബജറ്റില്‍ 66, 825 കോടി വകയിരുത്തിയത് പുതിയ ബജറ്റില്‍ 60,000 കോടിയായി കുറച്ചു. മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതിയായ എം എന്‍ ആര്‍ ഇ ജി പദ്ധതിക്ക് 89,400 കോടിയില്‍നിന്ന് 60,000കോടിയായി കുറച്ചുവെന്നും അദേഹം വ്യക്തമാക്കി.