അപര സ്ഥാനാർത്ഥി മത്സരരംഗത്ത് നിന്ന് പിന്മാറാന്‍ കോഴ കൊടുത്തെന്ന ആരോപണത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് എതിരായ അന്വേഷണം ക്രൈം ബ്രാഞ്ചിന്. കാസര്‍ഗോഡ് ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായി താൻ നൽകിയ പത്രിക പിൻവലിച്ചത് കെ.സുരേന്ദ്രൻ ലക്ഷങ്ങൾ നൽകിയത് കൊണ്ടാണെന്ന് കെ സുന്ദര മൊഴിനൽകിയിരുന്നു. ഇന്നലെയാണ് ബദിയടുക്ക പൊലീസ് സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കെ.സുന്ദരയ്ക്ക് രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നല്‍കിയെന്നാണ് കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമം 171(ബി) പ്രകാരമുള്ള കേസ് ആയിരുന്നു സുരേന്ദ്രനെതിരെ ആദ്യം രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ രാത്രിയോടെ മറ്റു വകുപ്പുകള്‍ കൂടി ചേര്‍ക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകല്‍, തടങ്കലില്‍വെച്ച് ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് സുരേന്ദ്രനെതിരെ ചേര്‍ത്തിട്ടുള്ളത്. സുരേന്ദ്രനെതിരെ സുന്ദര നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയത്.
Read more
ബി.ജെ.പി. പ്രവര്‍ത്തകര്‍ തന്നെ ബലം പ്രയോഗിച്ച് വീട്ടില്‍ നിന്ന്. തട്ടിക്കൊണ്ടു പോയിരുന്നെന്നും ദിവസങ്ങളോളം തടങ്കലില്‍വെച്ചെന്നും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും സുന്ദര മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയത്. സുരേന്ദ്രന്റെ സഹായികളായ സുനില്‍ നായിക്, സുരേഷ് നായിക്, പ്രകാശ് ഷെട്ടി തുടങ്ങിയവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള തീരുമാനവും പൊലീസ് കൈക്കൊണ്ടിട്ടുണ്ട്.