ശകുന്തളയുടെ അവസ്ഥകളിലൂടെ ഞാനും കടന്നു പോയി, പക്ഷെ അന്തസ്സോടെ പിടിച്ചു നിന്നു: സാമന്ത

ശകുന്തളയുടെ കഥയ്ക്ക് തന്റെ ജീവിതവുമായി ബന്ധമുണ്ടെന്ന് നടി സാമന്ത. ഏറ്റവും മോശമായ പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നു പോയത്. ഏറ്റവും കഠിനമായ സാഹചര്യങ്ങളില്‍ പോലും അവള്‍ വളരെ ദയയോടും അന്തസോടെയും ജീവിച്ചു. തന്റെ ജീവിതവുമായി സമാനതകളുണ്ട് എന്നാണ് സാമന്ത പറയുന്നത്.

‘ശാകുന്തളം’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് സാമന്ത സംസാരിച്ചത്. ”ശകുന്തള ഏറ്റവും മോശമായ പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നു പോയത്. പക്ഷേ അന്തസ്സോടെ സ്വയം പിടിച്ചുനിന്നു. ശകുന്തള എന്ന കഥാപാത്രം വളരെ മോഡേണ്‍ ആണ്, അതോടൊപ്പം സ്വതന്ത്രയാണ്.”

”സ്‌നേഹത്തിലും ഭക്തിയിലും താന്‍ നൂറുശതമാനം സത്യസന്ധയാണെന്ന് അവള്‍ വിശ്വസിച്ചു. ജീവിതത്തിലെ ഏറ്റവും കഠിനമായ സാഹചര്യങ്ങളില്‍ പോലും അവള്‍ വളരെ ദയയോടും അന്തസോടെയും ജീവിച്ചു. എന്റെ ജീവിതമായി സമാനതകളുണ്ടായിരുന്നു ഇതിന്. ഞാന്‍ ബന്ധപ്പെട്ട ഭാഗങ്ങളായിരുന്നു.”

”ഞാനും ഇത്തരം അവസ്ഥകളിലൂടെ കടന്നുപോയിരുന്നു.. ഇത്തരമൊരു വേഷം എന്നെ തേടി വന്നപ്പോള്‍ ഞാന്‍ കുട്ടിയെ പോലെ തുള്ളിച്ചാടി” എന്നാണ് സാമന്ത പറയുന്നത്. നാഗചൈതന്യയുമായുള്ള പ്രശ്‌നങ്ങളെ കുറിച്ചും വേര്‍പിരിയലിനെ കുറിച്ചുമാണ് താരം ഉദ്ദേശിച്ചതെന്ന കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.

അതേസമയം, ഗുണശേഖര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ശാകുന്തളം ഏപ്രില്‍ 14ന് ആണ് തിയേറ്ററുകളില്‍ എത്തുന്നത്. ശാകുന്തള എന്ന ടൈറ്റില്‍ റോളില്‍ സാമന്തയും പുരു രാജവംശത്തിലെ രാജാവായ ദുഷ്യന്തനായി മലയാളി നടന്‍ ദേവ് മോഹനുമാണ് അഭിനയിക്കുന്നത്.