നരകതുല്യമായ ജീവിതമായിരുന്നു, മലൈക അടുത്തു നില്‍ക്കുമ്പോള്‍ അസാധാരണമായി ഒന്നും തോന്നുന്നില്ല: അര്‍ജുന്‍ കപൂര്‍

പ്രായത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇരയായ പ്രണയ ജോഡികളാണ് അര്‍ജുന്‍ കപൂറും മലൈക അറോറയും. തന്നേക്കാള്‍ പ്രായം കുറഞ്ഞ യുവാവിനെ പ്രണയിക്കുന്നതിന്റെ പേരില്‍ മലൈകയെ ഇന്നും സോഷ്യല്‍ മീഡിയ അധിക്ഷേപിക്കാറുണ്ട്. അര്‍ജുന് എതിരെയും ശക്തമായ സൈബര്‍ ആക്രമണം നടന്നിരുന്നു.

തങ്ങളുടെ പ്രണയത്തില്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് തുറന്നു പറയുകയാണ് അര്‍ജുന്‍ ഇപ്പോള്‍. തങ്ങള്‍ പരസ്പരം ചേര്‍ത്തു പിടിച്ച് നില്‍ക്കുകയായിരുന്നു. അനാവശ്യമായ സംസാരങ്ങളേയും ഊഹാപോഹങ്ങളേയും പരിഹാസങ്ങളേയും സോഷ്യല്‍ മീഡിയയിലെ ടോക്സിസിറ്റിയേയുമെല്ലാം നേരിട്ടു.

കുറേ നാളുകള്‍ നരകതുല്യമായ ജീവിതമായിരുന്നു ജീവിച്ചത്. പ്രണയം തുറന്നു പറഞ്ഞതിന്റെ പേരില്‍ അവള്‍ക്ക് ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു. പക്ഷെ തനിക്കും പ്രണയത്തിനും ഒരുപാട് ആദരം നല്‍കിയതില്‍ താനവളെ അഭിനന്ദിക്കുന്നു. മലൈകയോടൊപ്പം നില്‍ക്കുമ്പോള്‍ അസാധാരണമായൊന്നും തോന്നില്ല.

ശരിയായ, ഏറ്റവും സ്വാഭാവികമായ ഒന്നായി മാത്രമേ തോന്നാറുള്ളൂ. ട്രോളുകളില്‍ നിന്നുമുള്ള കടുത്ത ആക്രമണത്തിനായി താന്‍ തയ്യാറായിരുന്നു. നേരിടുക എന്നതല്ലാതെ മറ്റൊന്നും ചെയ്യാന്‍ ആകില്ലായിരുന്നു. ഇതിലും മോശം അവസ്ഥകളെ താന്‍ ജീവിതത്തില്‍ നേരിട്ടിട്ടുണ്ട്.

തന്റെ അച്ഛനും അമ്മയും പിരിഞ്ഞു, അമ്മയെ നഷ്ടമായി, അച്ഛന്റെ തകര്‍ച്ച കാണേണ്ടി വന്നു. തങ്ങളുടെ പ്രണയത്തെ കുറിച്ച് പറയാനുള്ള തീരുമാനം നേരത്തെ പ്ലാന്‍ ചെയ്തതല്ലായിരുന്നു. അത് സ്വാഭാവികമായി സംഭവിച്ചതാണ്. മലൈകയുടെ ജീവിത തീരുമാനങ്ങള്‍ക്ക് അവശ്യമായ സ്്പെയ്സും ആദരവും നല്‍കേണ്ടതുണ്ട്.

Read more

എന്നെങ്കിലും ഒരുനാള്‍ ലോകത്തോട് പറയണം എന്നുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ എത്തിയപ്പോള്‍ വരും വരായ്കകളെക്കുറിച്ച് ചിന്തിക്കാതെയായി. ഒഴുക്കിന്് അനുസരിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങും. വരാനിരിക്കുന്ന സംസാരങ്ങളെല്ലാം നേരിടാന്‍ തങ്ങള്‍ തയ്യാറായിരുന്നു എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അര്‍ജുന്‍ പറയുന്നത്.