യുപിയില്‍ അഞ്ചുവയസുകാരിയെ ക്ഷേത്രത്തിനുള്ളില്‍ ബലാത്സംഗത്തിനിരയാക്കി; പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

ഉത്തര്‍പ്രദേശില്‍ അഞ്ചുവയസുകാരിയെ ക്ഷേത്രത്തിനുള്ളില്‍ ബലാത്സംഗത്തിനിരയാക്കി. മെയ് 18ന് ആയിരുന്നു സംഭവം നടന്നത്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. കുട്ടിയുടെ അയല്‍ക്കാരന്‍ കൂടിയായ പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

വീടിന് സമീപത്തെ ക്ഷേത്രത്തിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി ക്ഷേത്രത്തിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടി നിലവിളിച്ചതോടെ കുട്ടിയുടെ മുത്തശ്ശി സ്ഥലത്തെത്തിയതോടെ പ്രതി ഓടിരക്ഷപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് മുത്തശ്ശി ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി.

Read more

നാട്ടുകാര്‍ പിടികൂടിയ പ്രതിയെ പിന്നീട് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തെങ്കിലും പ്രതി മാനസിക പ്രശ്നങ്ങളുള്ള ആളാണെന്ന് പറഞ്ഞ് പൊലീസ് വിട്ടയച്ചതായും ആരോപണമുണ്ട്. പിന്നാലെ കേസ് കൈകാര്യം ചെയ്ത പൊലീസിന്റെ രീതിക്കെതിരേ വലിയ പ്രതിഷേധം ഉയര്‍ന്നു.