ഇംഗ്ലണ്ടിന് ലോക റെക്കോഡ് സ്കോർ, ഓറഞ്ച് പടയെ തൂക്കിയെറിഞ്ഞു

എന്നാലും ഇംഗ്ലണ്ട്, ഇത്തരത്തിൽ ആ പാവപ്പെട്ടവരെ കൊല്ലരുതായിരുന്നു. നെതര്ലന്ഡ്സിന് എതിരെ ഇംഗ്ലണ്ടിന് ഏകദിന ക്രിക്കറ്റിലെ ലോക റെക്കോർഡ് സ്കോർ. ഓറഞ്ച് പടയെ അടിച്ചുപറത്തിയ ഇംഗ്ലണ്ട് അടിച്ചുകൂടിയത് 498 റൺസ്.

ഡേവിഡ് മലാൻ, ഫിലിപ്പ് സാൾട്ട്, ജോസ് ബട്ട്ലർ എന്നിവരുടെ തകർപ്പൻ സെഞ്ചുറികളാണ് ഇംഗ്ലണ്ടിനെ ലോക റെക്കോർഡിലെത്തിച്ചത്. എങ്കിലും 500 റൺസ് നേടാൻ സാധിച്ചില്ല എന്ന നിരാശ ഇംഗ്ലണ്ടിനുണ്ടാകും. പ്രഹരം ഏറ്റുവാങ്ങാത്ത ബൗളറുമാർ നെതർലൻഡ്‌സ്‌ നിരയിൽ ഇല്ല.

ലോകോത്തര താരങ്ങൾ അടങ്ങിയ ഇംഗ്ലണ്ട് നിര മത്സരത്തിന് മുമ്പ് തന്നെ 500 റൺസ് നേടുമെന്ന് വിദഗ്ധർ പറഞ്ഞിരുന്നു. മോർഗനും, റോയിയും മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ നിരാശപെടുത്തിയത്.
ഡേവിഡ് മലാൻ 122(63), ഫിലിപ്പ് സാൾട്ട് 122(93), ജോസ് ബട്ട്ലർ 162(70) എന്നിവർ ഓറഞ്ച് പടയെ തൂക്കിയെറിഞ്ഞു എന്നുതന്നെ പറയാം.

ഫിലിപ്പ് ബോയിസെവൻ നെതർലൻഡ്സ് നിരയിൽ 10 ഓവറിൽ 108 റൻസുകളാണ് വഴങ്ങിയത്. അടുത്ത ലോകകപ്പിനുള്ള ഒരുക്കങ്ങൾ ഇംഗ്ലണ്ട് നടത്തുകയാണ് ഇപ്പോൾ തന്നെ.