തൂക്കി ചുവന്ന കരങ്ങളോടെ; ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി വിരാട് കോഹ്ലി; വിരമിച്ച ഇതിഹാസം ഐപിഎൽ ഭരിക്കുന്നു എന്ന് ആരാധകർ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയൻസ്റ്റിനെ 5 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ആർസിബി. ബോളർമാരുടെയും ബാറ്റ്‌സ്മാന്മാരുടെയും വെടിക്കെട്ട് പ്രകടനത്തിനായിരുന്നു ആരാധകർ ഇന്നലെ സാക്ഷിയായത്.

34 പന്തിൽ ഒരു സിക്‌സറും ആറ് ഫോറുകളും അടക്കം 49 റൺസ് നേടിയ വിരാട് കോഹ്‌ലിയാണ് ആർസിബിയുടെ ടോപ് സ്കോർ. ക്യാപ്റ്റൻ രജത് പാട്ടീദാർ 27 റൺസും ജിതേഷ് ശർമ 23 റൺസും നേടി. ടിം ഡേവിഡും റൊമാരിയോ ഷെപ്പെർഡും പുറത്താകാതെ 14 റൺസ് വീതം നേടി. ലഖ്‌നൗവിനായി പ്രിൻസ് യാദവ് മൂന്ന് വിക്കറ്റ് നേടി.

ഇതോടെ ടൂർണമെന്റിലെ ടോപ് സ്കോറർക്കുള്ള ഓറഞ്ച് ക്യാപും കോഹ്‌ലി കയ്യിലാക്കി. നിലവിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 162 സ്ട്രൈക്ക് റേറ്റിൽ 225 റൺസാണ് താരം നേടിയത്. 224 റൺസുമായി ഹെൻഡ്രിച് ക്ലാസൻ, 213 റൺസുമായി ഇഷാൻ കിഷൻ എന്നിവരാണ് തൊട്ടുപിന്നിലുള്ളത്.