2025ലെ ചാമ്പ്യൻസ് ട്രോഫിയിൽ ജസ്പ്രീത് ബുംറ പങ്കെടുക്കുമോ എന്നത് സംബന്ധിച്ചുള്ള സസ്പെൻസ് തുടരുന്നു, ഫെബ്രുവരി 20 ന് ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെ ഇന്ത്യയ്ക്ക് അവരുടെ ആദ്യ മത്സരം കളിക്കാൻ മൂന്നാഴ്ചയിൽ താഴെ മാത്രം ശേഷിക്കെ ബുംറ കളിക്കാൻ സാധ്യത കുറവാണ് എന്നാണ് പുതിയ വാർത്ത.
ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ (ബിജിടി) നടത്തിയ തകർപ്പൻ പ്രകടനത്തിന് ശേഷം ബുംറ മാൻ ഓഫ് ദി സീരീസ് പട്ടവും സ്വന്തമാക്കിയിരുന്നു . എന്നാൽ അവസാന ടെസ്റ്റിൽ ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്സിനിടെ താരത്തിന് പരിക്ക് പറ്റുക ആയിരുന്നു. ഇത് താരത്തെ പന്തെറിയുന്നതിൽ നിന്ന് തടയുകയും ചെയ്‌തു.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെ പാകിസ്ഥാനിലും യുണൈറ്റഡ് അറബ് എമിറേറ്റുകളിലും (യുഎഇ) നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ബുംറ കൃത്യസമയത്ത് യോഗ്യനാണെങ്കിൽ അത് ഒരു ‘അത്ഭുതം’ ആയിരിക്കും. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ബുംറയുടെ ഡോക്ടർ റോവൻ ഷൗട്ടൻ്റെ അപ്‌ഡേറ്റിനായി കാത്തിരിക്കുകയാണ്. ന്യൂസിലൻഡ് സ്വദേശിയായ ഓർത്തോപീഡിക് സർജൻ 2023 മാർച്ചിൽ ബുംറയെ മുതുകിലെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയപ്പോൾ ആ ശസ്ത്രക്രിയ നടത്തിയിരുന്നു.
“ബിസിസിഐ മെഡിക്കൽ ടീം ന്യൂസിലൻഡിലെ ഷൗട്ടനുമായി ബന്ധപ്പെട്ടുവരികയാണ്. ബുംറയുടെ ന്യൂസിലൻഡ് സന്ദർശനവും ബോർഡ് പദ്ധതിയിട്ടിരുന്നു. എന്നാൽ അത് ഇതുവരെ നടന്നിട്ടില്ല. നിശ്ചിത സമയപരിധിക്കുള്ളിൽ ബുംറ 100% ഫിറ്റായി മാറിയാൽ അത് ഒരു അത്ഭുതമായിരിക്കുമെന്ന് സെലക്ടർമാർക്ക് അറിയാം, ”ബിസിസിഐ വൃത്തങ്ങൾ TOI യോട് പറഞ്ഞു.
Read more
ബുംറ ഇല്ലെങ്കിൽ അത് ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് വമ്പൻ തിരിച്ചടിയാകും എന്ന് ഉറപ്പാണ്. താരം ഇല്ലെങ്കിൽ സിറാജ് ആയിരിക്കും താരത്തിന് പകരക്കാരനായി എത്തുക.