ചാപ്പല്‍ വീണ്ടും ഗാംഗുലിയുടെ നെഞ്ചത്ത്; കഠിനാദ്ധ്വാനം ചെയ്യാന്‍ ആഗ്രഹിക്കാത്തവനെന്ന് വിമര്‍ശനം

സൗരവ് ഗാംഗുലിയും ഗ്രെഗ് ചാപ്പലും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ചാപ്പല്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി വന്നതോടെയാണ് ഇത് ഉടലെടുത്തത്. വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഇപ്പോഴും ഇതിന്റെ എഫക്ട് നിലനില്‍ക്കുന്നുണ്ടെന്ന് വ്യക്തമാകുകയാണ് ചാപ്പലിന്റെ വാക്കുകള്‍. ഗാംഗുലി ഒട്ടും കഠിനാദ്ധ്വാനി അല്ലെന്നാണ് ചാപ്പല്‍ പറയുന്നത്.

“ഇന്ത്യയിലെ രണ്ട് വര്‍ഷം എല്ലാ മേഖലയിലും വെല്ലുവിളി നിറഞ്ഞതായിരുന്നു. പ്രതീക്ഷകള്‍ പരിഹാസ്യമായിരുന്നു. സൗരവ് ക്യാപ്റ്റനായിരിക്കുമ്പോഴായിരുന്നു ചില പ്രശ്‌നങ്ങള്‍ സംഭവിച്ചത്. അയാള്‍ക്ക് ഒട്ടും കഠിനാദ്ധ്വാനം ചെയ്യാന്‍ ആഗ്രഹമില്ലായിരുന്നു.”

“തന്റെ കളി മെച്ചപ്പെടുത്താന്‍ അവന്‍ ആഗ്രഹിച്ചില്ല. ക്യാപ്റ്റന്‍ എന്ന നിലയില്‍ ടീമില്‍ തുടരാനും അങ്ങനെ കാര്യങ്ങള്‍ മുഴുവന്‍ തന്റെ വരുതിയില്‍ നിര്‍ത്താനുമാണ് അവന്‍ ആഗ്രഹിച്ചത്” ചാപ്പല്‍ പറഞ്ഞു.

Sourav-Ganguly-greg-chappell-ap - The Cricket Lounge

Read more

ഗ്രെഗ് ചാപ്പലിന്റെ വരവാണ് ഗാംഗുലിയുടെ കരിയറില്‍ ഏറ്റവും വലിയ തിരിച്ചടിയായത്. 2005ല്‍ ചാപ്പലുമായുള്ള ബന്ധം വഷളയാതോടെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടു. പിന്നീടു ടീമിലും സ്ഥാനം നഷ്ടമായെങ്കിലും പിന്നീട് മടങ്ങിയെത്തിയ ഗാംഗുലി മികച്ച പ്രടകനം കാഴ്ചവെച്ചു. ശേഷം 2008ല്‍ നാഗ്പൂരില്‍ ഓസ്ട്രേലിക്കെതിരായ ടെസ്റ്റില്‍ കളിച്ചു കൊണ്ടായിരുന്നു ഗാംഗുലി വിരമിച്ചു.