ശ്രീലങ്കൻ ക്രിക്കറ്റർ സനത് ജയസൂര്യക്കെതിരെ സൈബർ ആക്രമണം. നെൽ വിവാദവുമായി ബന്ധപ്പെട്ട മലയാള സിനിമ താരം ജയസൂര്യക്ക് എതിരെ നടക്കുന്ന ആക്രമണമാണ് ആൾ മാറി ശ്രീലങ്കയുടെ വെടിക്കെട്ട് താരമായ സനത് ജയസൂര്യയിൽ എത്തിയത്. കൂടുതൽ കമെന്റുകളും മലയാളത്തിലാണ് വരുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കൃഷി മന്ത്രി ഇരിക്കെ കഴിഞ്ഞ ദിവസമാണ് നടൻ ജയസൂര്യ നെൽ കർഷകർ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞത്.
കളമശ്ശേരിയിൽ നടന്ന കാർഷികോത്സവം പരിപാടിയിലായിരുന്നു കൃഷി മന്ത്രിയെയും വ്യവസായ മന്ത്രിയെയും സാക്ഷിയാക്കി നടൻ പ്രതികരിച്ചത്.തന്റെ സുഹൃത്തും നെൽ കർഷകനുമായ കൃഷ്ണപ്രസാദിന് ഉപവാസമിരിക്കേണ്ടി വന്ന അവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു ജയസൂര്യയുടെ വിമർശനം. ആറ് മാസം മുൻപ് സപ്ലൈക്കോ സംഭരിച്ച നെല്ലിന്റെ പണം ഇത് വരെയും കിട്ടിയിട്ടില്ലെന്ന് ജയസൂര്യ പറഞ്ഞു. നെൽ കർഷകർ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചും കർഷകർക്ക് സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നുമുള്ള അഭിപ്രായയത്തിൽ നടൻ ഉറച്ചുനിന്നതോടെ സംഭവം വലിയ വിവാദമായി. സർക്കാരിനെ അനുകൂലിക്കുന്നവർ കനത്ത സൈബർ ആക്രമണവുമായി എത്തുക ആയിരുന്നു. അപ്പോഴാണ് ക്രിക്കറ്റ് താരം ജയസൂര്യ അതിന്റെ ഇരയായത്.
“ഇനി നിന്റെ സിനിമ കാണില്ല”, “ഭരിക്കുന്ന പാർട്ടിയെ വിമർശിക്കാൻ നീ ആരാണ് “”നിനക്ക് ഉള്ള പണി വരുന്നുണ്ട് “തുടങ്ങിയ അഭിപ്രായങ്ങൾ വരുന്നുണ്ട്. മലയാളം അറിയാത്ത പാവം ക്രിക്കറ്റ് താരം ഇതിനോട് പ്രതികരിച്ചിട്ടില്ല. എന്തായാലും യാതൊരു ബന്ധവും ഇല്ലാത്ത രണ്ടുപേരെ കണ്ടിട്ട് മനസിലായില്ല എന്നതിൽ ഉണ്ട് നിങ്ങളുടെ വിവരം എന്നൊക്കെ പറഞ്ഞും ആളുകൾ എത്തുന്നുണ്ട്.
Read more
പുതുതല മുറ കൃഷിയിലേക്ക് വരുന്നില്ലന്നും, ചെറുപ്പക്കാർക്ക് ഷർട്ടിൽ ചെളിപുരളാൻ താൽപര്യമില്ലന്നുമുള്ള കൃഷിമന്ത്രിയുടെ പ്രസംഗമാണ് ജയസൂര്യയെ ഇത്തരത്തിലൊരു അഭിപ്രായ പ്രകടനത്തിലേക്ക് നയിച്ചത്.