ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18-ാം സീസണിൽ തന്റെ മുൻ ഫ്രാഞ്ചൈസിയുടെ തിരിച്ചുവരവിൽ മുംബൈ ഇന്ത്യൻസിനെ പ്രതിനിധീകരിച്ച മുൻ ഇന്ത്യൻ സ്പിന്നർ പ്രഗ്യാൻ ഓജ അത്ഭുതപ്പെട്ടു നിൽക്കുകയാണ്. തുടർച്ചയായി ആറ് മത്സരങ്ങൾ ജയിച്ച അവർ ആകെ ഏഴ് മത്സരങ്ങൾ വിജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് . തുടക്കത്തിൽ ഒരുപാട് തോൽവികൾ നേരിട്ട അവർ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായിരുന്നു. എന്നാൽ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരിൽ നിന്ന് മുംബൈ പിന്നെ നടത്തിയത് വമ്പൻ കുതിപ്പായിരുന്നു.
ആദ്യ നാല് മത്സരങ്ങൾക്ക് ശേഷം ടീമിൽ എത്തിയ ബുംറയുടെ വരവ് മുംബൈക്ക് ഊർജ്ജമാകുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. രണ്ട് പ്രയാസകരമായ മത്സരങ്ങൾക്ക് ശേഷം, ബുംറ തന്റെ മികച്ച പ്രകടനത്തിലൂടെയും വിക്കറ്റ് നേട്ടങ്ങളിലേക്കും തിരിച്ചെത്തി. 7 മത്സരങ്ങളിൽ നിന്ന് 17.72 ശരാശരിയിലും 6.96 എന്ന ഇക്കണോമി റേറ്റിലും 11 വിക്കറ്റുകൾ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.
ബുംറ ബാറ്റ്‌സ്മാന്മാരുടെ മനസ്സുകൊണ്ടാണ് കളിക്കുന്നതെന്ന് ഓജ പറഞ്ഞു. “അദ്ദേഹം ബാറ്റ്‌സ്മാന്മാരുടെ മനസ്സുകൊണ്ടാണ് കളിക്കുന്നത്. ജസ്പ്രീത് ബുംറ ഇത്തരത്തിലുള്ള ബൗളിംഗിന് പേരുകേട്ടയാളാണ്. യുവ ബാറ്റ്‌സ്മാന്മാരുടെ മനസ്സിൽ അദ്ദേഹം ഭയം സൃഷ്ടിക്കുന്നു. അദ്ദേഹത്തിന്റെ ബൗൺസറുകളും യോർക്കറുകളും താരങ്ങൾക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. അദ്ദേഹത്തിന്റെ തിരിച്ചുവരവ് സെൻസേഷണൽ ആയിരുന്നു,” പ്രഗ്യാൻ ഓജ പറഞ്ഞു.
Read more
ഹർഭജൻ പറഞ്ഞത് ഇങ്ങനെ. “രാജസ്ഥാനെതിരെ ജസ്പ്രീത് ബുംറയ്ക്ക് നല്ല മൂഡിൽ ആയിരുന്നു. ജയ്പൂരിലെ വിക്കറ്റ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. ബാറ്റ്‌സ്മാന്മാരുടെ മനസ്സിൽ ഭയം ജനിപ്പിക്കുന്ന ഒരു ഘടകമായിരുന്നു അദ്ദേഹം, അദ്ദേഹത്തെപ്പോലെ മറ്റാരുമില്ല. 70 ശതമാനം ഫിറ്റ്നസ് ഉള്ള ബുംറയെ താങ്ങാൻ ആർക്കും ആകില്ല. എന്നിരുന്നാലും, രാജസ്ഥാനെതിരെ ബുംറ 100 ശതമാനം മികച്ച പ്രകടനം കാഴ്ചവച്ചു, അവർക്കെതിരെ ബൗൾ ചെയ്യുന്നത് ആസ്വദിച്ചു,” അദ്ദേഹം പറഞ്ഞു.