കേപ്ടൗണിൽ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്ക വിയര്‍ത്തെങ്കിലും അതേ നാണയത്തിൽ എറിഞ്ഞിടുകയാണ് അവരും. ദക്ഷിണാഫ്രിക്കൻ പേസിൽ പതറിയ ടീം ഇന്ത്യയും ദക്ഷിണാഫ്രിക്കയുടെ വഴിയെ തകർച്ചയുടെ വക്കിലേക്ക് അടുക്കുകയാണ്. തുടക്കത്തിൽ 28 റൺസെടുക്കുന്നതിനിടെ ഇന്ത്യയുടെ മൂന്നു പേർ പുറത്തായി.
ഓപ്പണർമാരായ മുരളി വിജയിയും (1) ശിഖർ ധവാനും (16) ക്യാപ്റ്റൻ വിരാട് കോഹ്ലിയുമാണ് (5) പുറത്തായത്. 5 റൺസോടെ ചേതേശ്വർ പുജാരയും റണ്ണൊന്നും എടുക്കാതെ രോഹിത് ശർമയുമാണ് ക്രീസിൽ. ആതിഥേയരേക്കാൾ 258റൺസ് പിന്നിലാണ് ഇന്ത്യ. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന് ഡുപ്ലെസിസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഫിലാൻഡറും സ്റ്റെയിനും മോർക്കലുമാണ് ഇന്ത്യയുടെ തകർച്ചക്ക് വഴിയൊരുക്കിയത്.
മുരളി വിജയിനെ ഡീൻ എൽഗാറിന്റെ കൈകളിലെത്തിച്ചാണ് ഫിലാൻഡർ ഇന്ത്യൻ തകർച്ചയ്ക്ക് തുടക്കമിട്ടത്. ശിഖർ ധവാനെ സ്വന്തം ബൗളിംഗിൽ സ്റ്റെയിൻ പിടികൂടി. പിന്നാലെ മോർക്കൽ ഇന്ത്യൻ നായകനെയും ഗ്യാലറിയിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു. 12 റൺസിന് മൂന്നു മുൻനിര വിക്കറ്റുകൾ നഷ്ടമായിട്ടും മധ്യനിരയുടെ വീരോജിത ചെറുത്തുനിൽപ്പാണ് ദക്ഷിണാഫ്രിക്കയെ ഭദ്രമായ സ്കോറിലെത്തിച്ചത്.
ഭുവനേശ്വർ കുമാറിന്റെ മാരക സ്പെല്ലിൽ മുൻനിര തകർന്നടിഞ്ഞ ദക്ഷിണാഫ്രിക്കയെ അർധ സെഞ്ചുറി നേടിയ എബി ഡി വില്ലിയേഴ്സും (65) ഡു പ്ലെസിസുമാണ് (62) രക്ഷപെടുത്തിയത്. ടീം സ്കോർ നൂറു കടത്തിയ ശേഷമാണ് ഈ കുട്ടുകെട്ട് തകർന്നത്. ഇരുവരും അടുത്തടുത്ത് പുറത്താകുകയും ചെയ്തു. 65 റണ്‍സെടുത്ത എബി ഡിവില്ലിയേഴ്സിന്റെയും, 62 റണ്‍സെടുത്ത ഡുപ്ലെസിന്റെയും ചെറുത്ത് നില്‍പ്പാണ് ദക്ഷിണാഫ്രിക്കയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. എന്നാല്‍ ഇരുവരും അടുത്തടുത്ത പന്തുകളില്‍ പുറത്താവുകകൂടി ചെയ്തതോടെ ആതിഥേയര്‍ തകര്‍ന്നടിയുകയായിരുന്നു.
Read more
ഇന്ത്യയ്ക്ക് വേണ്ടി നാല് വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറിന് പുറമേ മൊഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ട്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. സ്പിന്നര്‍ അശ്വിന് 2 വിക്കറ്റ് ഉണ്ട്. കളിയില്‍ ഭുവനേശ്വര്‍കുമാറിന് ചരിത്രനേട്ടം സ്വനതമാക്കാനും കഴിഞ്ഞു.5 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഒരു ഇന്ത്യന്‍ ബോളര്‍ വിദേശ മണ്ണില്‍ ടെസ്റ്റിലെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് സ്വന്തമാക്കുന്നത്.