IND vs SA: രണ്ടാം ടെസ്റ്റില്‍ ബര്‍ഗറിന് പൊള്ളും, തകര്‍പ്പന്‍ നീക്കവുമായി കോഹ്‌ലി

ദക്ഷിണാഫ്രിക്കന്‍ അരങ്ങേറ്റക്കാരന്‍ നന്ദ്രേ ബര്‍ഗറിന്റെ ഇടങ്കയ്യന്‍ പേസ് ഉയര്‍ത്തുന്ന കനത്ത വെല്ലുവിളിയെ നേരിടാന്‍, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി കേപ്ടൗണില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന് മുന്നോടിയായുള്ള ടീമിന്റെ പരിശീലന സെഷനില്‍ വിപുലമായ പരിശീലനത്തില്‍ ഏര്‍പ്പെട്ടു.

ന്യൂലാന്‍ഡ്സിലെ ഒരു ഓപ്ഷണല്‍ പരിശീലന വേളയില്‍, ഇടങ്കയ്യന്‍ പേസിനെതിരായ തന്റെ കഴിവുകള്‍ വികസിപ്പിക്കുന്നതിനായി കോഹ്ലി തന്റെ പരിശീലനത്തിന്റെ ഒരു പ്രധാന ഭാഗം നീക്കിവെച്ച് ബര്‍ഗറിനെ നേരിടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സുകളിലുമായി താരം ഏഴ് വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ നിരയില്‍ കനത്ത നാശമാണ് വിതച്ചത്.

കോഹ്ലി വിപുലമായ ബാറ്റിംഗ് സെഷനില്‍ ഏര്‍പ്പെടുകയും ഏകദേശം ഒരു മണിക്കൂറോളം ബോളര്‍മാരെ നേരിടുകയും ചെയ്തു. പിന്നീട് 20 മുതല്‍ 25 മിനിറ്റ് വരെ പുറത്തെ നെറ്റ്‌സില്‍ ഉയര്‍ന്ന തീവ്രതയുള്ള ത്രോഡൗണുകള്‍ നേരിട്ടു. ബര്‍ഗറിന്റെ ഭീഷണിയെ നേരിടാന്‍ സ്വയം തയ്യാറെടുക്കാന്‍ ഇടംകൈയ്യന്‍ വൈവിധ്യമുള്ള ഒരു പ്രാദേശിക ഫാസ്റ്റ് ബൗളര്‍ക്കെതിരെ അദ്ദേഹം പ്രത്യേകം പരിശീലിച്ചത് ശ്രദ്ധേയമാണ്. കൂടാതെ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആര്‍ അശ്വിന്‍, ആവേശ് ഖാന്‍ തുടങ്ങിയ പ്രധാന ഇന്ത്യന്‍ ബൗളര്‍മാരുടെ പന്തുകള്‍ അദ്ദേഹം നേരിട്ടു.

Read more

അതേസമയം, ശ്രീലങ്കന്‍ ഇടംകയ്യന്‍ നുവാന്‍ സെനവിരത്നെയുടെ പന്തുകള്‍ നേരിടുമ്പോള്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ അസ്വസ്ഥത നേരിട്ടതിനാല്‍ പരിശീലന സെഷനില്‍ ആശങ്കകള്‍ ഉയര്‍ന്നു. പുള്‍ ഷോട്ടിന് ശ്രമിക്കുന്നതിനിടെ താരത്തിന്റെ വയറ്റില്‍ ബോള്‍ കൊണ്ടു.