ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 336 റൺസിനാണ് ആതിഥേയരെ ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 271 റണ്‍സിന് ഓള്‍ഔട്ടായി. നീണ്ട 58 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്.
ഈ ചരിത്ര വിജയത്തിൽ ഇന്ത്യക്ക് വേണ്ടി നിർണായകമായ പ്രകടനം നടത്തിയ താരമാണ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ആദ്യ രണ്ട ടെസ്റ്റുകൾ അവസാനിക്കുമ്പോൾ ശുഭ്മാൻ ഗില്ലും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തും മികച്ച ബാറ്റിംഗ് ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുവരെ നാല് ഇന്നിങ്‌സുകളിൽ നിന്ന് മാത്രം 585 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. ഇതില്‍ രണ്ട് സെഞ്ച്വറികളും ഒരു ഇരട്ട സെഞ്ച്വറിയും ഉൾപ്പെടും.
പരമ്പരയിൽ ശേഷിക്കുന്ന മൂന്നു ടെസ്റ്റിലും ഇതേ പ്രകടനം നടത്തിയാൽ ഒറ്റ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഡ്രോൺ ബ്രാഡ്മാന്റെ റെക്കോഡ് ഗിൽ തകർക്കും. 1930ല്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റില്‍ ഓസീസ് ഇതിഹാസം നേടിയത് 974 റണ്‍സായിരുന്നു.
Read more
കൂടാതെ റിഷഭ് പന്തിനെ കാത്തും നിരവധി റെക്കോർഡുകളുണ്ട്. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 100 സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോഡാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ റിഷഭ് പന്തിനെ കാത്തിരിക്കുന്നത്. 45 ടെസ്റ്റില്‍ പന്ത് പറത്തിയത് 86 സിക്‌സര്‍. 96 ടെസ്റ്റില്‍ 100 സിക്‌സര്‍ നേടിയ ആഡം ഗില്‍ ക്രിസ്റ്റിന്റെ പേരിലാണ് നിലവിലെ റെക്കോഡ്.