'ഇന്ത്യയുടെ പ്രകടനത്തില്‍ ഇത്ര അതിശയിക്കാന്‍ ഒന്നുമില്ല'; തുറന്നടിച്ച് ഇംഗ്ലീഷ് ബാറ്റിംഗ് പരിശീലകന്‍

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ ഒന്നാം ദിവസത്തെ ഇന്ത്യയുടെ ബോളിംഗ് പ്രകടനത്തില്‍ അതിശയിക്കാനൊന്നുമില്ലെന്ന് ഇംഗ്ലീഷ് ബാറ്റിംഗ് പരിശീലകന്‍ മാര്‍ക്കസ് ട്രെസ്‌കോത്തിക്ക്. ഇന്ത്യ മികച്ച ടീമാണെന്നും അത് പലതവണ അവര്‍ തെളിയിച്ചതാണെന്നും ട്രെസ്‌കോത്തിക്ക് പറഞ്ഞു.

‘ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ പ്രകടനം കാണുമ്പോള്‍ അവര്‍ നിലവിലെ ഏറ്റവും ശക്തരാണെന്ന് മനസിലാകും. അവര്‍ക്ക് ഒരുപിടി മികച്ച താരങ്ങളുണ്ട്. ഒരു കാരണവുമില്ലാതെ അവര്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തില്ല. അവര്‍ നാട്ടിലും പുറത്തും കളിക്കുന്നു. അവര്‍ ഓസ്ട്രേലിയയിലേക്ക് പോയപ്പോള്‍ അവിടെ എത്രമാത്രം മികച്ച പ്രകടനം കാഴ്ചവച്ചുവെന്ന് നാം കണ്ടതാണ്. അതിനാല്‍ ഞങ്ങള്‍ക്ക് ഇന്ത്യയുടെ പ്രകടനത്തില്‍ അതിശയിക്കാനില്ല’ ട്രെസ്‌കോത്തിക്ക് പറഞ്ഞു.

England vs India, 1st Test, Trent Bridge - Marcus Trescothick admits England's preparation not ideal

മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 183 റണ്‍സിന് എല്ലാവരും പുറത്തായി. ഇംഗ്ലണ്ട് നിരയില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ജോ റൂട്ടിന് മാത്രമാണ് മികച്ചു നിന്നത്. 108 പന്തുകള്‍ നേരിട്ട റൂട്ട് 11 ഫോറുകളോടെ 64 റണ്‍സെടുത്തു.

Image

20.4 ഓവറില്‍ 46 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. മുഹമ്മദ് ഷമി മൂന്നു വിക്കറ്റും താക്കൂര്‍ രണ്ടും സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.