ബി.സി.സി.ഐ കോടികളുടെ ആസ്തി, എന്നിട്ടും നല്ലൊരു ഡി.ആർ.എസ് സിസ്റ്റം ഇല്ല, ത്ഫു; രോഹിത് ശർമ്മ പുറത്തായ രീതി ചോദ്യം ചെയ്ത് മുഹമ്മദ് കൈഫ്

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ (ആർസിബി) നടന്ന മത്സരത്തിൽ രോഹിത് ശർമ്മ പുറത്തായ രീതി സംബന്ധിച്ച വിവാദങ്ങൾ അവസാനിക്കുന്നില്ല. ഇന്നലെ 7 റൺസ് എടുത്ത രോഹിത് ശർമ്മയെ ഹസരംഗ പുറത്താക്കുക ആയിരുന്നു. എന്നാൽ എന്നാൽ രോഹിത്. എൽ.ബി . ഡബ്ല്യൂ അല്ലെന്നും ഡി.ആർ.എസിന് തെറ്റുപറ്റിയെന്നും വാദവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. മത്സരത്തിലേക്ക് വന്നാൽ ആർ.സി.ബി ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം മുംബൈ 21 പന്തുകളും ആറ് വിക്കറ്റുകളും ബാക്കി നിൽക്കെ മറികടന്നു.

മുംബൈ മറുപടി ബാറ്റിംഗ് സംഭവബഹുലമായിരുന്നു. ഇഷാൻ കിഷന്റെയും ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും ഓപ്പണിംഗ് ജോഡി നൽകുന്ന വെടിക്കെട്ട് തുടക്കം പ്രതീക്ഷിച്ച ആരധകർക്ക് മുന്നിൽ ഒരറ്റത്ത് രോഹിതിനെ സാക്ഷിയാക്കി ഇഷാൻ കിഷൻ ശക്തമായ അടിത്തറ നൽകി. 21 പന്തിൽ 41 റൺസെടുത്ത ഇഷാൻ തന്റെ ഇഷ്ട ട്രാക്കിൽ ബാറ്റ് ചെയ്യുന്നത് ആസ്വദിച്ചു. മറുവശത്ത് രോഹിതാകട്ടെ പതിവുപോലെ നിശബ്ധനായിരുന്നു.

ഹസരംഗയുടെ പന്തിലാണ് തകർത്തടിച്ചു ഇഷാൻ പുറത്താകുന്നത്. താരം തന്നെയാണ് രോഹിത്തിനെയും വീഴ്ത്തിയത്. ഇത് സംബന്ധിച്ചാണ് ചർച്ചകൾ സജീവമാകുന്നത്. 3 മീറ്റർ നിയമം അനുസരിച്ച്, കളിക്കാരനും പോയിന്റ് ഓഫ് ഇമ്പാക്റ്റും തമ്മിലുള്ള ദൂരം മൂന്ന് മീറ്ററിൽ കൂടുതൽ ആണെങ്കിൽ താരം നോട്ടൗട്ട് ആണ് . കാലാകാലങ്ങളിൽ ഇത് പറയാറുള്ളതുമാണ്. രോഹിതിന്റെ കാര്യത്തിൽ അത് 3.7 ആയിരുന്നു. എന്നിട്ടും തേർഡ് അമ്പയർ അദ്ദേഹം ഔട്ട് ആണെന്ന് വിധിച്ചു. “ഇതൊക്കെ എങ്ങനെയാണ് ഔട്ട് ആയി വിധിക്കുന്നത്” എന്നാണ് കൈഫ് ചോദിക്കുന്നത്.

തീരുമാനം വിശ്വസിക്കാനാകാതെ ഡ്രസിങ് റൂമിലേക്ക് നടക്കുന്ന രോഹിത്തിനെയും കാണാമായിരുന്നു.