ഡികെ പകപോക്കിയതോ...?; എക്കാലത്തെയും മികച്ച ഇന്ത്യന്‍ ഇലവനെ തിരഞ്ഞെടുത്ത് കാര്‍ത്തിക്, ആരാധകര്‍ക്ക് ഞെട്ടല്‍!

തന്റെ എക്കാലത്തെയും മികച്ച ഇന്ത്യന്‍ ഇലവനെ തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ താരം ദിനേഷ് കാര്‍ത്തിക്. ഇന്ത്യന്ഡ ക്രിക്കറ്റ് കണ്ട് എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരായ എംഎസ് ധോണിയെയും സൗരവ് ഗാംഗുലിയെയും തന്റെ നിരയില്‍ താരം തിരഞ്ഞെടുത്തില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം.

രോഹിത് ശര്‍മ്മയ്‌ക്കൊപ്പം വീരേന്ദര്‍ സെവാഗിനെയുമാണ് തന്‍രെ ഇലവന്റെ ഓപ്പണര്‍മാരായി ദിനേശ് കാര്‍ത്തിക് തിരഞ്ഞെടുത്തത്. ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ട് ഓപ്പണര്‍മാരാണ് ഇരുവരും. കളിയുടെ മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യയെ ആധിപത്യം സ്ഥാപിക്കുന്നതില്‍ അവര്‍ നിര്‍ണായക പങ്ക് വഹിച്ചു.

മൂന്നാം നമ്പറില്‍ കാര്‍ത്തിക് രാഹുല്‍ ദ്രാവിഡിനെ തിരഞ്ഞെടുത്തപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ നാലാം നമ്പറില്‍ പരിഗണിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങളായ ഇരുവരും ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരായി വിലയിരുത്തപ്പെടുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന് അവര്‍ നല്‍കിയ സംഭാവനകള്‍ നികത്താനാവാത്തതാണ്.

വിരാട് കോഹ്ലിയെ അഞ്ചാമനായി ദിനേശ് കാര്‍ത്തിക് തിരഞ്ഞെടുത്തു. അടുത്തിടെ ടി20 ഫോര്‍മാറ്റില്‍നിന്നും വിരമിച്ച താരം മൂന്ന് ഫോര്‍മാറ്റിലും ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വലംകൈയ്യന്‍ ബാറ്ററാണ്.

യുവരാജ് സിംഗും രവീന്ദ്ര ജഡേജയുമാണ് ദിനേശ് കാര്‍ത്തിക്കിന്റെ ഇലവനിലെ രണ്ട് ഓള്‍റൗണ്ടര്‍മാര്‍. ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിനായി കളിച്ച ഏറ്റവും മികച്ച ഓള്‍റൗണ്ടറാണ് യുവരാജ്. 2007ലെ ഐസിസി ടി20 ലോകകപ്പും 2011ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പും ടീം നേടിയതിന് പിന്നിലെ പ്രധാന കാരണം അദ്ദേഹമായിരുന്നു.

സ്പിന്‍ ബൗളിംഗ് വിഭാഗത്തില്‍, ദിനേശ് കാര്‍ത്തിക് ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ട് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തു. അനില്‍ കുംബ്ലെയ്ക്കും രവിചന്ദ്രന്‍ അശ്വിനുമാണവര്‍. ഫോര്‍മാറ്റുകളിലുടനീളമുള്ള ഇന്ത്യന്‍ ടീമിനായി മുന്‍നിര വിക്കറ്റ് നേടിയവരില്‍ ഇരുവരും കളിയുടെ ഇതിഹാസങ്ങളായി കണക്കാക്കപ്പെടുന്നു.

ജസ്പ്രീത് ബുംറയെയും കാര്‍ത്തിക് തന്റെ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തോല്‍ക്കുന്ന അവസ്ഥയില്‍നിന്ന് കളിയെ മാറ്റാനുള്ള അദ്ദേഹത്തിന്റെ കഴിവ് ബുംറയുടെ കരിയറിലെ ശ്രദ്ധേയമായ സവിശേഷതയാണ്.

സഹീര്‍ ഖാനാണ് ഇലവനിലെ മറ്റൊരു പേസര്‍. ഇടംകയ്യന്‍ ഫാസ്റ്റ് ബൗളര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 600-ലധികം വിക്കറ്റുകള്‍ നേടിയിട്ടുണ്ട്, കൂടാതെ 2011 ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ നേടുന്നതില്‍ വലിയ പങ്കുവഹിച്ചു. ഹര്‍ഭജന്‍ സിംഗാണ് ടീമിലെ പന്ത്രണ്ടാമന്‍.

ദിനേശ് കാര്‍ത്തിക്കിന്റെ പ്ലേയിംഗ് ഇലവന്‍: വീരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ്മ, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി, യുവരാജ് സിംഗ്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, അനില്‍ കുംബ്ലെ, ജസ്പ്രീത് ബുംറ, സഹീര്‍ ഖാന്‍.

Read more

പന്ത്രണ്ടാമന്‍: ഹര്‍ഭജന്‍ സിംഗ്.