ഫെബ്രുവരി 19 മുതൽ ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം ദുബായിൽ എത്തി കഴിഞ്ഞു. ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജസ്പ്രീത് ബുംറയുടെ വിടവ് ഇന്ത്യൻ ടീമിനെ നന്നായി ബാധിക്കാൻ സാധ്യത ഉണ്ട്. താരത്തിന് പകരം എത്തുന്നത് ഹർഷിത് റാണയാണ്. കൂടാതെ വരുൺ ചക്രവർത്തിയും ടീമിൽ ഇടം നേടിയിട്ടുണ്ട്.
ഇപ്പോൾ കിട്ടുന്ന റിപ്പോട്ടുകൾ പ്രകാരം ഇന്ത്യൻ പരിശീലകനായ ഗൗതം ഗംഭീറും, ഇന്ത്യൻ ചീഫ് സിലക്ടർ അജിത് അഗാർക്കറും തമ്മിൽ വാക്ക് തർക്കങ്ങളിൽ ഏർപ്പെട്ടു. ചാമ്പ്യൻസ് ട്രോഫി ടീം സിലക്ഷനുമായി ബന്ധപ്പെട്ട പ്രശ്നമാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. ടീമിലെ മിഡിൽ ഓർഡർ മെച്ചപ്പെടാൻ അഗാർക്കർ ഫസ്റ്റ് വിക്കറ്റ് കീപ്പിങ് ചോയ്സ് ആയി റിഷബ് പന്തിനെ തിരഞ്ഞെടുത്തിരുന്നു.
എന്നാൽ ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച വെച്ച കെ എൽ രാഹുലിനെ ചാമ്പ്യൻസ് ട്രോഫിയിൽ ഫസ്റ്റ് വിക്കറ്റ് കീപ്പർ ചോയ്സ് ആയി ഗംഭീർ ചുമതലപ്പെടുത്തി. ഈ കരണങ്ങളിലാണ് അഗാർക്കറും, ഗംഭീറും വാക്ക് തർക്കങ്ങളിൽ ഏർപ്പെട്ടത്.
Read more
ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബുംറ പുറത്തായതോടെ ഇത്തവണത്തെ കിരീടം നേടാൻ സാധിക്കില്ല എന്നാണ് ആരാധകരുടെ വിലയിരുത്തൽ. അത് കൊണ്ട് തന്നെ പരിശീലകനായ ഗൗതം ഗംഭീറിനും, ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ഈ ടൂർണമെന്റ് നിർണായകമാണ്.