ഫൈനൽ കാണാൻ ടിക്കറ്റ് വേണമെന്ന് അക്തർ, അവസാന ഈ സ്ഥലത്തോട്ടുള്ള ടിക്കറ്റ് ഭാജി എടുത്ത് കൊടുത്തു; കിട്ടിയോ ഇല്ല ചോദിച്ച് മേടിച്ചു

“Dhoni finishes off in style. A magnificent strike into the crowd! India lift the World Cup after 28 years! 2011 ലോകകപ്പ് ഫൈനലിൽ നുവാൻ കുലശേഖരയ്‌ക്കെതിരെ എംഎസ് ധോണി സിക്‌സ് അടിച്ചപ്പോൾ രവി ശാസ്ത്രി പറഞ്ഞു. ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യ ലോക ചാമ്പ്യന്മാരാകുന്നതിനെ സാക്ഷിയാക്കി വാങ്കഡെയിലെ കാണികൾ ഇളകി മറിയുക ആയിരുന്നു . ഇന്ത്യൻ ക്രിക്കറ്റ് അതിന്റെ മരണം വരെ ഈ ആകോശം ഒരിക്കലും മറക്കില്ല എന്ന് സാരം.

മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്, ഷൊയ്ബ് അക്തറുമായുള്ള ഒരു സംഭസാഹനം വിവരിച്ചു , അവിടെ പാക്കിസ്ഥാൻ താരം സെമി ഫൈനലിനുള്ള ടിക്കറ്റ് ക്രമീകരിക്കാൻ ആവശ്യപ്പെട്ടു. ടൂർണമെന്റ് ഫൈനലിന്റെ വേദിയായ മുംബൈയിലേക്കുള്ള ടിക്കറ്റുകൾ റാവൽപിണ്ടി എക്സ്പ്രസ് ആവശ്യപ്പെട്ടു.

“അക്തർ എന്നെ കണ്ടുമുട്ടിയപ്പോൾ അദ്ദേഹം പറഞ്ഞു: ‘ഒരുപാട് സമ്മർദ്ദമുണ്ട്, പക്ഷേ മത്സരത്തെക്കുറിച്ചല്ല. ഇത് ടിക്കറ്റ് എടുക്കുന്നതിനെക്കുറിച്ചാണ്’. തന്റെ കുടുംബം പാകിസ്ഥാനിൽ നിന്ന് വരുന്നുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു, അദ്ദേഹത്തിന് ടിക്കറ്റുകൾ ക്രമീകരിക്കാൻ ഞാൻ സമ്മതിച്ചു. അതിനുശേഷം , അടുത്ത മത്സരത്തിനും (ഫൈനൽ) ടിക്കറ്റ് എടുക്കാമോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു, ‘നിങ്ങൾ മുംബൈയിലേക്ക് പോകുകയാണോ?’ അതിന് ‘അതെ, അവിടെയാണ് ഫൈനൽ’ എന്ന് അദ്ദേഹം പ്രതികരിച്ചു,” ഹർഭജൻ വെളിപ്പെടുത്തി.

“ഞാൻ ചിരിച്ചുകൊണ്ട് അവന്റെ അഭ്യർത്ഥന ഒഴിവാക്കി, പക്ഷേ ‘എന്തിനാണ് അയാൾക്ക് ഇത്ര ആത്മവിശ്വാസം?’ എന്ന് ആശ്ചര്യപ്പെട്ടു. എന്നാൽ അടുത്ത ദിവസം ഞാൻ കണ്ടു, അവൻ (ഷോയിബ്) സെമി ഫൈനൽ പോലും കളിക്കുന്നില്ല. ഞാൻ ഒരു ടിക്കറ്റ് സംഘടിപ്പിച്ചു, മുംബൈക്ക് പോകാൻ ആയിരുന്നില്ല മറിച്ച് ലാഹോറിനുള്ള മടക്ക തീക്കാറ്റായിരുന്നു.

വരാനിരിക്കുന്ന ഏഷ്യാ കപ്പ് 20 ഓവർ ഫോർമാറ്റിൽ ദുബായിലും ഷാർജയിലും ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെ നടക്കും. ആഗസ്റ്റ് 28 ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരസ്പരം ഏറ്റുമുട്ടുന്നതോടെ ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തങ്ങളുടെ കാമ്പെയ്‌ൻ ആരംഭിക്കുന്നു.