അഫ്ഗാനിസ്ഥാനിലെ സർവകലാശാലകളിൽ ഇനി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ക്ലാസ് മുറികൾ. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി താലിബാൻ പുറത്തിറക്കിയ പുതിയ ചട്ടങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പെൺകുട്ടികൾ ഹിജാബ് ധരിക്കണമെന്നും പെൺകുട്ടികളെ പഠിപ്പിക്കുക അധ്യാപികമാർ മാത്രമായിരിക്കുമെന്നും താലിബാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുൽ ബഖി ഹഖാനി വ്യക്തമാക്കി.
അത്യാവശ്യ ഘട്ടങ്ങളിൽ അധ്യാപകരുടെ ക്ലാസിൽ പെൺകുട്ടികൾ ഇരിക്കേണ്ടി വന്നാൽ ശരിയത്ത് പ്രകാരമുള്ള വേഷം ധരിക്കണമെന്നും ആൺകുട്ടികൾ ഉള്ള ക്ലാസ് മുറികളാണെങ്കിൽ കർട്ടനിട്ട് വേർതിരിക്കണമെന്നും നിർദ്ദേശമുണ്ട്.
Read more
ഇസ്ലാമിക വേഷം നിർബന്ധമാണെന്ന് വ്യക്തമാക്കിയെങ്കിലും പെൺകുട്ടികൾ മുഖം മറയ്ക്കണോ എന്നതിനെ കുറിച്ച് വിദ്യാഭ്യാസ മന്ത്രി വ്യക്തത വരുത്തിയിട്ടില്ല.