കോളജുകളിലും സർവകലാശാലകളിലും മൊബൈൽ ഫോൺ നിരോധിച്ച്‌ ഉത്തർപ്രദേശ്

ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ സംസ്ഥാനത്തെ കോളജുകളിലും സർവകലാശാലകളിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചു. ഉത്തർപ്രദേശിലെ ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഇതിനുള്ള സർക്കുലർ പുറപ്പെടുവിച്ചു. സർവകലാശാലയിലും കോളജുകളിലും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് നിരോധിച്ചതായി സർക്കുലറിൽ പരാമർശിക്കുന്നു. സർവകലാശാലകൾക്കും കോളജുകൾക്കും ഉള്ളിൽ മൊബൈൽ ഫോണുകൾ എടുക്കാനോ ഉപയോഗിക്കാനോ വിദ്യാർത്ഥികളെ മേലിൽ അനുവദിക്കില്ല. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും കോളജുകളിലുമുള്ള അധ്യാപകർക്കും നിരോധനം ബാധകമാണ്.

സംസ്ഥാനത്തെ എല്ലാ കോളജുകളിലും സർവകലാശാലകളിലുമുള്ള വിദ്യാർത്ഥികൾക്ക് മികച്ച അധ്യാപന അന്തരീക്ഷം ഉറപ്പു വരുത്തുന്നതിനായാണ് നിരോധനം എന്നാണ് ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് സർക്കുലറിൽ പറയുന്നത്. മന്ത്രിമാരുടെ യോഗങ്ങൾ ഉൾപ്പെടെയുള്ള ഔദ്യോഗിക യോഗങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് യോഗി ആദിത്യനാഥ് ഇതിനകം നിരോധിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട യോഗങ്ങളിൽ ചില മന്ത്രിമാരും ഉദ്യോഗസ്ഥരും വാട്ട്‌സ്ആപ്പിൽ സന്ദേശങ്ങൾ വായിക്കുന്ന തിരക്കിലാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു തീരുമാനം.

Read more

കോളജ് സമയങ്ങളിൽ ധാരാളം വിദ്യാർത്ഥികളും അധ്യാപകരും തങ്ങളുടെ വിലയേറിയ സമയം മൊബൈൽ ഫോണുകളിൽ ചെലവഴിക്കുന്നതായി സർക്കാർ നിരീക്ഷിച്ചു.