ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ ഇല്ലാതാക്കാൻ ഇരു രാജ്യത്തെയും നേതാക്കൾ മുന്നോട്ട് വരണമെന്ന് സമാധാന നോബൽ സമ്മാന ജേതാവ് മലാല യൂസഫ്സായി. നമ്മുടെ കൂട്ടായ സുരക്ഷയ്ക്കുള്ള ഏക മാർഗം സമാധാനമാണെന്ന് മലാല യൂസഫ്സായി എക്‌സിൽ കുറിച്ചു.
മലാല യൂസഫ്സായിയുടെ എക്സ് പോസ്റ്റിന്റെ പൂർണ്ണരൂപം
വെറുപ്പും അക്രമവും നമ്മുടെ പൊതു ശത്രുക്കളാണ്. സംഘർഷങ്ങൾ കുറയ്ക്കുന്നതിനും, സാധാരണക്കാരെ – പ്രത്യേകിച്ച് കുട്ടികളെ – സംരക്ഷിക്കുന്നതിനും, വിഭജന ശക്തികൾക്കെതിരെ ഒന്നിക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യയിലെയും പാകിസ്ഥാനിലെയും നേതാക്കളോട് ഞാൻ ശക്തമായി അഭ്യർത്ഥിക്കുന്നു.
ഇരു രാജ്യങ്ങളിലെയും നിരപരാധികളായ എല്ലാ ഇരകളുടെയും പ്രിയപ്പെട്ടവർക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു.
ഈ അപകടകരമായ സമയത്ത് പാകിസ്ഥാനിലെ എന്റെ എല്ലാ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും – ഞങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന എല്ലാ അധ്യാപകരെയും വക്താക്കളെയും പെൺകുട്ടികളെയും കുറിച്ച് ഞാൻ ചിന്തിക്കുന്നു.
സംഭാഷണവും നയതന്ത്രവും പ്രോത്സാഹിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇപ്പോൾ പ്രവർത്തിക്കണം. നമ്മുടെ കൂട്ടായ സുരക്ഷയ്ക്കും സമൃദ്ധിക്കും മുന്നിലുള്ള ഏക മാർഗം സമാധാനമാണ്.
Hatred and violence are our common enemies, not each other. I strongly urge leaders in India and Pakistan to take steps to de-escalate tensions, protect civilians — especially children — and unite against the forces of division.
I send my deepest condolences to the loved ones of…
— Malala Yousafzai (@Malala) May 7, 2025