അരുണാചൽ പ്രദേശിൽ ലോക്ക്ഡൗൺ മൂലം ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത കുറഞ്ഞതോടെ ഗ്രാമത്തിലെ യുവാക്കൾ കൂട്ടമായി വന്യജീവി വേട്ടയ്ക്കിറങ്ങുന്നതായി പരാതി. ഭക്ഷണമാക്കാൻ പിടികൂടിയ 12 അടി നീളമുള്ള രാജവെമ്പാലയുമൊത്ത് നിൽക്കുന്ന യുവാക്കളുടെ വീഡിയോ കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. വാഴയിലയിലിട്ട് പാമ്പിൻെറ തോലൂരി വൃത്തിയാക്കുന്നതും വേവിക്കാൻ പാകത്തിനുള്ള കഷ്ണങ്ങളാക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ പകർത്തിയിരുന്നു.
Read more
ലോക്ക്ഡൗൺ മൂലം പണിക്ക് പോകാതായതോടെ വീട്ടിൽ സൂക്ഷിച്ചിരുന്ന അരിയും മറ്റ് ധാന്യങ്ങളും കഴിഞ്ഞുവെന്നും അതുകൊണ്ടാണ് വേട്ടയ്ക്കിറങ്ങിയത് എന്നുമാണ് വീഡിയോയിലൂടെ ഇവർ വിശദീകരിച്ചിരുന്നത്. പുറത്തു വന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞ യുവാക്കൾക്കെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസെടുത്തു. എന്നാൽ ഇവർ ഒളിവിലാണ്.