ആഭ്യന്തരമന്ത്രിയെ വിമര്‍ശിച്ചു; ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് എതിരെ വക്കീല്‍ നോട്ടീസ്, മാപ്പുപറയണമെന്ന് ആവശ്യം

ആഭ്യന്തരമന്ത്രി അമിത് ഷായെ രൂക്ഷമായി വിമര്‍ശിച്ച ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെതിരെ വക്കീല്‍ നോട്ടീസ്. അലിഗഡ് സര്‍വകലാശാലയില്‍ തിങ്കളാഴ്ച നടത്തിയ പ്രസംഗത്തിലാണ് ഇര്‍ഫാന്‍ ഹബീബ് അമിത്ഷായ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.

“ഷാ എന്നത് പേര്‍ഷ്യന്‍ പേരായത് കൊണ്ട് അമിത് ഷാ എന്ന പേരില്‍ നിന്ന് മാറ്റാന്‍ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതോടെ ഇര്‍ഫാന്‍ ഹബീബ് നടത്തിയ പ്രസംഗം ഭാരതത്തിന്റെ അഖണ്ഡതയെയും നാനാത്വത്തില്‍ ഏകത്വത്തെയും ചോദ്യം ചെയ്യുന്നതാണെന്നും ചൂണ്ടിക്കാട്ടി അലിഗഡ് സിവില്‍ കോടതി അഭിഭാഷകന്‍ വക്കീല്‍ നോട്ടീസ് അയച്ചു.

“ഷാ എന്നത് പേര്‍ഷ്യന്‍ പേരായത് കൊണ്ട് അമിത് ഷാ എന്ന പേരില്‍ നിന്ന് മാറ്റാന്‍ ഷാ മാറ്റണം. മുസ്ലിങ്ങളെ ആക്രമിക്കാനാണ് ആര്‍എസ്എസ് എന്ന സംഘടന രൂപീകരിച്ചത്. ദ്വിരാഷ്ട്ര വാദം മുന്നോട്ടുവെച്ചത് മുഹമ്മദാലി ജിന്ന ആണെന്നിരിക്കേ, സവര്‍ക്കര്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛത അഭിയാന്‍ പദ്ധതിയില്‍ ഗാന്ധിജിയുടെ കണ്ണട ഉപയോഗിക്കുന്നതിനെ കളിയാക്കി”- ഇര്‍ഫാന്‍ ഹബീബിന്റെ പ്രസംഗത്തിലെ ഭാഗങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അഭിഭാഷകന്‍ സന്ദീപ് കുമാര്‍ ഗുപ്ത നോട്ടീസ് അയച്ചിരിക്കുന്നത്.

ഏഴു ദിവസത്തിനകം ഇര്‍ഫാന്‍ ഹബീബ് മറുപടി നല്‍കണമെന്നും മാപ്പ് പറയണമെന്നും ഹര്‍ജിക്കാന്‍ ആവശ്യപ്പെട്ടു. മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും മുന്നറിയിപ്പുണ്ട്.

Read more

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കണ്ണൂര്‍ സര്‍വകലാശാലയില്‍ വെച്ച് നടന്ന ചരിത്ര കോണ്‍ഗ്രസില്‍ പൗരത്വ ബില്ലിനെ ന്യായീകരിച്ച് സംസാരിച്ച കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇര്‍ഫാന്‍ ഹബീബ് ആഞ്ഞടിച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.