വിവിധ തട്ടിപ്പ് കേസുകൾ; സമാജ്‌വാദി പാർട്ടി നേതാവ് അസംഖാൻ ഭാര്യയ്ക്കും മകനുമൊപ്പം ജുഡീഷ്യല്‍ കസ്റ്റഡിയില്‍

ഉത്തർപ്രദേശ് സമാജ്‌വാദി പാർട്ടി എംപി മുഹമ്മദ് അസംഖാൻ, ഭാര്യ തൻസീൻ ഫാത്തിമ, മകൻ അബ്ദുല്ല അസം എന്നിവരെ ബുധനാഴ്ച ജില്ലാ കോടതിയിൽ കീഴടങ്ങിയതിനെ തുടർന്ന് ഏഴു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

കേസിന്റെ അടുത്ത വാദം മാർച്ച് രണ്ടിനാണ്.

തങ്ങൾക്കെതിരെ വിവിധ കേസുകളിൽ കോടതി അയച്ച സമൻസ് ഖാൻ കുടുംബം അവഗണിക്കുകയും തുടർന്ന് കോടതി വാറന്റ് പുറപ്പെടുവിക്കുകയുമായിരുന്നു.

ഒരു കേസിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് മുഹമ്മദ് അസംഖാൻ, തൻസീൻ ഫാത്തിമ, അബ്ദുല്ല അസം എന്നിവരുടെ സ്വത്തുക്കൾ അറ്റാച്ചുചെയ്യാൻ റാംപൂരിലെ പ്രാദേശിക എംപി-എം‌എൽ‌എ കോടതി ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു റിതു ഇവർ അവഗണിസിച്ചിരുന്നു.

മുൻ‌കൂർ ജാമ്യം ലഭിക്കാൻ സമാജ്‌വാദി നേതാവ് നിരവധി തവണ ശ്രമിച്ചിരുന്നുവെങ്കിലും ഇത് കോടതി നിഷേധിച്ചു.

കഴിഞ്ഞ വർഷം ജൂലൈയിൽ അസംഖാനും കുടുംബത്തിനും എതിരെ നാലിലധികം കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.

ഭൂമി കൈയേറ്റം, കയ്യേറ്റം, പുസ്തക മോഷണം, വൈദ്യുതി മോഷണം, പ്രതിമ മോഷണം, എരുമ മോഷണം, ആട് മോഷണം എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ മകൻ അബ്ദുല്ല അസാമിനെതിരെ ജനനത്തീയതി രേഖകളിൽ വ്യാജരേഖ ചമച്ചതിനാണ് കേസെടുത്തിരിക്കുന്നത്. വ്യാജരേഖ ചമച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അദ്ദേഹത്തിന് സംസ്ഥാന നിയമസഭയിലെ അംഗത്വവും നഷ്ടപ്പെട്ടു.