'കലാപാഹ്വാനത്തിന് ശ്രമിച്ചു'; റാപ്പര്‍ വേടനെതിരായ വിവാദ പ്രസംഗം; കേസരി മുഖ്യ പത്രാധിപര്‍ എന്‍ ആര്‍ മധുവിന് എതിരെ പൊലീസ് കേസെടുത്തു

റാപ്പര്‍ വേടനെതിരെ നടത്തിയ വിവാദ പ്രസംഗത്തില്‍ ആര്‍ എസ് എസ് മുഖപത്രമായ കേസരിയുടെ മുഖ്യ പത്രാധിപര്‍ എന്‍ ആര്‍ മധുവിന് എതിരെ കേസെടുത്ത് പൊലീസ്. സിപിഎം ലോക്കല്‍ സെക്രട്ടറി വേലായുധന്റെ പരാതിയില്‍ കൊല്ലം കിഴക്കേ കല്ലട പൊലീസാണ് കേസെടുത്തിരിക്കുന്നത്.

കലാപാഹ്വാനത്തിന് ശ്രമിച്ചുവെന്ന് എഫ് ഐ ആര്‍. സിപിഐഎം നേതാവിന്റെ പരാതിയിലാണ് നടപടി. ഭാരതീയ ന്യായ സംഹിത 192 വകുപ്പ് പ്രകാരമാണ് കേസ്. കലാപ ആഹ്വാനത്തിന് ശ്രമിച്ചുവെന്നാണ് എഫ് ഐ ആര്‍.

കിഴക്കേ കല്ലട ക്ഷേത്രത്തില്‍ നടത്തിയ പൊതു പരിപാടിക്കിടെയാണ് വേടനെതിരെ എന്‍ആര്‍ മധു വിവാദ പ്രസംഗം നടത്തിയത്. വേടനെ ജാതിപരമായ രീതിയില്‍ ആക്ഷേപിച്ചെന്ന് പരാതിയില്‍ പറയുന്നു.

വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നാണ് മധു പ്രസംഗിച്ചത്. വളര്‍ന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിതെന്നും വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്നം കാണുന്ന സ്‌പോണ്‍സര്‍മാരുണ്ട്.

Read more

അത്തരം കലാഭാസങ്ങള്‍ നാലമ്ബലങ്ങളില്‍ കടന്ന് വരുന്നത് ചെറുത്ത് തോല്‍പ്പിക്കണം. വേടന്റെ പാട്ടിന് ആള് കൂടാന്‍ പാട്ട് വെയ്ക്കുന്നവര്‍ അമ്പല പറമ്പില്‍ കാബറയും വെയ്ക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു.