കോഴിക്കോട് വളയത്ത് ബോംബേറ് ; തീവ്രത പരിശോധിച്ചതെന്ന് സംശയം, നൊച്ചാട്ട് സി.പി.എം നേതാവിന്റെ വീടിനുനേരെ ആക്രമണം

കോഴിക്കോട് വളയത്ത് ബോംബേറ്. ഒ പി മുക്കിലാണ് ആളൊഴിഞ്ഞ ഇടവഴിയിലേക്ക് ബോബെറിഞ്ഞത്. സ്ഫോടനം നടന്ന സ്ഥലത്ത് ഒരു കുഴി രൂപപ്പെട്ടു. ഇന്നലെ രാത്രിയാണ് സംഭവം.

വളയം പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.ബോംബിന്റ തീവ്രത അളന്നതാണോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ബോംബ് സ്‌ക്വാഡ് വിദഗ്ധര്‍ സ്ഥലത്തെത്തും.

അതിനിടെ, നൊച്ചാട് ലോക്കല്‍ കമ്മിറ്റി അംഗം മാരാര്‍കണ്ടി സുല്‍ഫിയുടെ വീടിനുനേരെയാണ് ഇന്നലെ രാത്രി ആക്രമണം നടന്നത്. വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിക്കാന്‍ ശ്രമം നടന്നു. വീട്ടുകാര്‍ തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.