കാസർഗോഡ് 16-കാരിയെ പീഡിപ്പിച്ച സംഭവം; പീഡന വിവരം മറച്ചു വെച്ചതിന് അമ്മയ്ക്കെതിരെ പോക്സോ കേസ്

കാസര്‍ഗോഡ് നീലേശ്വരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇന്ന് കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കുമെന്ന് സൂചന. പെണ്‍കുട്ടിയെ പിതാവ് സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടു പോയിരുന്നതായും വിവരം. കുട്ടിയെ പിതാവ് സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടു പോയിരുന്നതായും വിവരമുണ്ട്.

നീലേശ്വരം തൈക്കടപ്പുറത്തെ 16- കാരിയാണ് പീഡനത്തിനിരയായത്. കേസിൽ അമ്മയ്ക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു. പീഡന വിവരം മറച്ചു വെച്ചതിനാണ് കേസ്. പീഡന വിവരം അമ്മയക്ക് അറിയാമായിരുന്നു എന്ന് കുട്ടി മൊഴി നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് അമ്മയ്ക്കെതിരെ കേസെടുത്തത്.

കാസർഗോഡ് തൈക്കടപ്പുറത്താണ് പതിനാറുകാരി ക്രൂര പീഡനത്തിനിരയായത്. സംഭവത്തിൽ അച്ഛനടക്കം നാല് പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു.

കുട്ടിയുടെ ഗർഭം ഒരുതവണ അലസിപ്പിച്ചിരുന്നു. ഇതറിഞ്ഞ കുട്ടിയുടെ അമ്മാവനാണ് പൊലീസിൽ പരാതി നൽകാൻ ആവശ്യപ്പെട്ടത്. അമ്മാവൻറെ സംരക്ഷണയിലാണ് കുട്ടി ഇപ്പോൾ.

നീലേശ്വരം സ്വദേശികളായ റിയാസ്, മുഹമ്മദലി, പുഞ്ചാവി സ്വദേശി ഇജാസ് എന്നിവരാണ് പിടിയിലായത്. മദ്രസ അധ്യാപകനായ അച്ഛൻ കുട്ടിയെ വീട്ടിൽ വെച്ചാണ് നിരന്തരം പീഡിപ്പിച്ചിരുന്നത്. എട്ടാം ക്ലാസ് മുതൽ അച്ഛൻ പീഡിപ്പിച്ചെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. കുട്ടി തന്നെയാണ് നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. മറ്റ് മൂന്ന് പേർ കൂടി പീഡിപ്പിച്ചെന്നും മൊഴിയിലുണ്ട്. കുട്ടിയുടെ അച്ഛനെതിരെ മുമ്പും പോക്സോ കേസുണ്ട്.