പശ്ചിമേഷ്യ സംഘര്‍ഷം, കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഇന്ന് കേരളത്തില്‍ പവന് കൂടിയത് 5240 രൂപ

യുഎസ്- ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തില്‍ കുതിച്ചുയര്‍ന്ന് സ്വര്‍ണവില. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വര്‍ണവില ഇന്ന് വീണ്ടും കൂടി. ഗ്രാമിന് 365 രൂപ കയറി 15,465 രൂപയിലെത്തിയിരിക്കുയാണ് സ്വര്‍ണം. പവന്‍ വില 2,920 രൂപ വര്‍ധിച്ച് 1,23,720 രൂപയുമായി. രാവിലെ പവന് 2,320 രൂപ വര്‍ധിച്ചിരുന്നു പിന്നീടാണ് വീണ്ടുമൊരു വര്‍ധനവോടെ ഒറ്റ ദിവസം 5000ന് മേല്‍ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായത്. ഇന്ന് മാത്രം കേരളത്തില്‍ പവന് കൂടിയത് 5,240 രൂപ.

പുതുക്കിയ വിലയില്‍ ഉച്ചക്ക് ശേഷം കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഒന്നരലക്ഷത്തിനടത്ത് രൂപ വേണ്ടി വരും. പത്തു ശതമാനം പണിക്കൂലിയും നികുതിയും ഹോള്‍മാര്‍ക്കിങ് ചാര്‍ജുകളും ചേര്‍ത്തുള്ള തുക ഒന്നരയ്ക്കടുത്താകുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രവചനങ്ങള്‍ പറയുന്നതു പോലെ സ്വര്‍ണം വീണ്ടും റെക്കോര്‍ഡ് ഉയരത്തിലേക്ക് കുതിക്കുകയാണോ എന്ന ചോ അങ്ങനെ കരുതേണ്ടി വരുമെന്നാണ് ഇന്നത്തെ സ്വര്‍ണവില വര്‍ധന സൂചിപ്പിക്കുന്നത്. ഒറ്റയടിക്ക് സ്വര്‍ണവില വര്‍ധിച്ചത് പവന് 2,320 രൂപയാണ്. ഇതോടെ സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും പവന് 1.2 ലക്ഷം രൂപ കടന്നു. ഇറാന്‍ യുഎസ് സംഘര്‍ഷം സൈനിക നടപടിയിലേക്ക് നീങ്ങുമെന്ന സൂചനകളെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ സ്വര്‍ണം രണ്ടു ശതമാനത്തോളം കുതിച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് കേരളത്തിലും വില മാറ്റം.

ഇക്കൊല്ലം ജനുവരി 29ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് ഇതുവരെയുള്ള റെക്കോര്‍ഡ്. യുഎസ് സാമ്പത്തിക സ്ഥാപനമായ ജെപി മോര്‍ഗന്റെ പുതിയ പ്രവചനത്തില്‍ പറയുന്നത് ഇക്കൊല്ലം സ്വര്‍ണവില ഔണ്‍സിന് 6,300 ഡോളര്‍ കടക്കുമെന്നാണ്.