പുസ്തകമെഴുതാനുള്ള പണത്തിന് വേണ്ടിയാണ് പ്രണവ് ആ ചിത്രത്തിൽ പ്രവർത്തിച്ചത്: ജീത്തു ജോസഫ്

മലയാളികൾക്ക് എപ്പോഴും പ്രിയപ്പെട്ട താരപുത്രനാണ് പ്രണവ് മോഹൻലാൽ. അഭിനയത്തിന് പുറമെ യാത്രകളും എഴുത്തുകളും പ്രണവിന്റെ ഇഷ്ടമേഖലയാണ്. ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസുട്ടി എന്ന ചിത്രത്തിൽ അസിസ്റ്റൻറ് ഡയറക്ടറായി പ്രണവ് പ്രവർത്തിച്ചിട്ടുണ്ട്.

ഇപ്പോഴിതാ പ്രണവിനെ കുറിച്ച് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഒരു പെർഫക്ഷനിസ്റ്റായ പ്രണവിന് ഒരുപാട് സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമില്ലെന്നും പക്ഷേ ചെയ്യുന്ന സിനിമകൾ വൃത്തിയായി ചെയ്യുന്നതാണ് ഇഷ്ടമെന്നും പ്രണവ് പറയുന്നു.

“ഒരുപാട് സിനിമകൾ ചെയ്യണമെന്ന് പ്രണവിന് ആഗ്രഹമില്ല. പക്ഷേ ചെയ്യുന്നത് വൃത്തിയായി ചെയ്യണമെന്നുണ്ട്. ആദി ചെയ്യുന്ന സമയത്താണെങ്കിലും ഗിറ്റാർ വായിക്കുന്ന സമയത്ത് മ്യൂസിക് ഡയറക്‌ടറിൻ്റെ കൂടെ വന്നിരുന്ന് അത് പഠിച്ചു. പെർഫെക്ഷന് വേണ്ടി എഫേർട്ട് ഇടുന്ന ആളാണ്. ഒരു ബുക്ക് എഴുതാൻ ആഗ്രഹമുണ്ടെന്ന് ഇടക്ക് പറഞ്ഞിരുന്നു.

Mohanlal's son Pranav makes debut as a hero in Aadhi - News | Khaleej Times

Read more

ലൈഫ് ഓഫ് ജോസൂട്ടി ഷൂട്ട് ചെയ്യുന്ന സമയത്ത് അതിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. എനിക്ക് ഒരു ബുക്ക് എഴുതണം അതിന് കുറച്ച് പൈസ വേണമെന്ന് എന്നോട് പറഞ്ഞു. ലാൽ സാറിനോട് ചോദിക്കാൻ മേലെയെന്ന് ഞാൻ ചോദിച്ചു. അങ്ങനെയല്ല, എനിക്ക് എൻ്റേതായ രീതിയിൽ അധ്വാനിച്ച് പൈസ ഉണ്ടാക്കണമെന്ന് പറഞ്ഞു. എനിക്ക് അദ്ദേഹത്തോട് ഭയങ്കര ബഹുമാനം തോന്നി.” എന്നാണ് ജീത്തു ജോസഫ് പ്രണവ് മോഹൻലാലിനെ കുറിച്ച് പറഞ്ഞത്.