പല ചാനലുകളെയും ഇതിനായി ഞാന്‍ സമീപിച്ചിരുന്നു, എന്നാല്‍ ഒരു റിസ്‌ക് എടുക്കാന്‍ ആരും തയ്യാറായിരുന്നില്ല: രമേഷ് പിഷാരടി

തുടക്കകാലത്ത് സ്റ്റാന്‍ഡപ്പ് കോമഡി എന്ന ഐഡിയയുമായി താന്‍ പല ചാനലുകളെയും സമീപിച്ചിരുന്നു എന്ന് രമേഷ് പിഷാരടി. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് പാന്റമിക് കാലത്ത് ആണ് സ്റ്റാന്റ് അപ് കോമഡിയുടെ സാധ്യതകളെ കുറിച്ച് ഞാന്‍ കൂടുതല്‍ മനസ്സിലാക്കുന്നത്. ഇനി വലിയൊരു ജനക്കൂട്ടത്തിന് മുന്‍പില്‍ ഷോ ചെയ്യാനുള്ള അവസരങ്ങള്‍ കുറവായിരിയ്ക്കും എന്ന് തിരിച്ചറിഞ്ഞു തുടങ്ങി. കോമഡി എന്നാല്‍ കുറച്ച് പേര്‍ നിന്ന് ചെയ്യുന്നതാണ് എന്നാണ് പലരുടെയും ധാരണ. ഒരാള്‍ നിന്നാലും സാധിയ്ക്കും.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പല സ്റ്റേജിലും ഞാന്‍ സ്റ്റാന്റ് അപ് കോമഡി ചെയ്തിട്ടുണ്ട്. പക്ഷെ അന്ന് നീ എന്താണ് പ്രസംഗിയ്ക്കുന്നത് എന്നാണ് പലരും ചോദിച്ചത്. പക്ഷെ ഇപ്പോള്‍ കാലം മാറി. എന്തിനോടും ഇന്‍ട്രാക്ട് ചെയ്യാനുള്ള അവസരം ഉണ്ട്.

പല ചാനലുകളെയും ഇതിനായി ഞാന്‍ സമീപിച്ചിരുന്നു. എന്നാല്‍ ഒരു റിസ്‌ക് എടുക്കാന്‍ ആരും തയ്യാറായിരുന്നില്ല. ഫണ്‍സ് അപ്പോണ്‍ എ ടൈം ഒരു പുതിയ അപ്രോച്ച് ആയിരുന്നു. മുന്നേയുള്ള ഒരു റഫറന്‍സും സ്‌റ്റൈല്‍ ബുക്കും ഒന്നും ഉണ്ടായിരുന്നില്ല.

ഒറ്റ രാത്രി കൊണ്ട് സ്റ്റാന്റ് അപ് കോമഡി എന്ന ആശയം ഹിറ്റാകണം എന്നില്ല. അതിന് സമയം വേണം. ആ റിസ്‌ക് എടുക്കാന്‍ ചാനലുകാര്‍ തയ്യാറാവാതെയായതോടെ ഞാന്‍ തന്നെ മുന്നോട്ട് വന്നു. അങ്ങിനെയാണ് ഫണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡ്യൂസ് ചെയ്യാന്‍ തീരുമാനിച്ചത്.

കോമഡി ഷോ ജഡ്ജ് ചെയ്യാന്‍ വര്‍ഷങ്ങളായുള്ള പരിചയ സമ്പത്ത് തന്നെ വേണം. ഫണ്‍സ് അപ്പോണ്‍ എ ടൈമില്‍ കുഞ്ഞു കുട്ടികള്‍ മുതല്‍ 65 വയസ്സുള്ള വീട്ടമ്മമാര്‍ പോലും പങ്കെടുക്കുന്നത് സന്തോഷമുള്ള കാര്യമാണ് – രമേഷ് പിഷാരടി പറഞ്ഞു