ഗോള്‍ഡ് ഒരു അല്‍ഫോണ്‍സ് പുത്രന്‍ സിനിമയാണ്, അതിനപ്പുറം ഒന്നും പറയാനില്ല: ബാബുരാജ്

എഡിറ്റിംഗ് ടേബിളില്‍ നിന്നാണ് അല്‍ഫോണ്‍സ് പുത്രന്റെ സിനിമകള്‍ ഉണ്ടാകുന്നതെന്ന് നടന്‍ ബാബുരാജ്. തിരക്കഥ അനുസരിച്ച് മാത്രം സിനിമ എടുക്കുന്ന ഒരാളല്ല അല്‍ഫോന്‍സ് ഷൂട്ടിംഗ് സമയത്ത് നമ്മള്‍ കയ്യില്‍ നിന്ന് എന്തെങ്കിലും ഇട്ട് പറയുന്നത് അല്‍ഫോണ്‍സ് കട്ട് ചെയ്യാതെ എടുക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.

‘ഗോള്‍ഡ് ഒരു അല്‍ഫോന്‍സ് പുത്രന്‍ സിനിമയാണ്. അതിന്റെ അപ്പുറത്തേക്ക് ഒന്നും പറയാനില്ല. കാരണം, അദ്ദേഹത്തിന്റെ സിനിമകള്‍ എപ്പോഴും അങ്ങനെയാണ്. ഷൂട്ടിംഗ് സമയത്ത് ഞങ്ങള്‍ സ്‌ക്രിപ്റ്റിലുള്ള ഡയലോഗുകള്‍ പറഞ്ഞ ശേഷം അല്‍ഫോണ്‍സ് കട്ട് പറയില്ല. അപ്പോള്‍ നമ്മള്‍ കൈയില്‍ നിന്ന് എന്തെങ്കിലും ഇട്ട് പറയും അത് അല്‍ഫോന്‍സ് കട്ട് ചെയ്യാതെ എടുക്കും. അതെല്ലാം സിനിമയില്‍ അല്‍ഫോന്‍സ് ഉപയോഗിച്ചിട്ടുണ്ട്’.

‘പിന്നെ ഡബ് ചെയ്യാന്‍ പോയപ്പോള്‍ ഞാന്‍ ചോദിച്ചു ഇത് നമ്മള്‍ വെറുതെ എടുത്തത് അല്ലെ എന്ന്. അപ്പോള്‍ അത് നന്നായിട്ടുണ്ടെന്നായിരുന്നു മറുപടി. അല്‍ഫോണ്‍സ് പുത്രന്റെ സിനിമകളെല്ലാം എഡിറ്റിംഗ് ടേബിളില്‍ നിന്നാണ് ഉണ്ടാകുന്നത്’, ബാബുരാജ് പറയുന്നു.

Read more

പൃഥ്വിരാജും നയന്‍താരയും പ്രധാന കഥാപാത്രങ്ങളാകുന്ന ഗോള്‍ഡ് ഡിസംബര്‍ ഒന്നിനാണ് പ്രദര്‍ശനത്തിനെത്തിയത്. ലാലു അലക്സ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, ജഗദീഷ്, അജ്മല്‍ അമീര്‍, പ്രേം കുമാര്‍, മല്ലിക സുകുമാരന്‍, ഷമ്മി തിലകന്‍, ദീപ്തി സതി, ശാന്തി കൃഷ്ണ, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, റോഷന്‍ മാത്യു, സുരേഷ് കൃഷ്ണ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.