'പലരും പറഞ്ഞു ദിലീപേട്ടനെ പോലെയുണ്ടന്ന്, എന്നാല്‍ സെറ്റില്‍ ദിവസവും തെറിവിളിയും വഴക്കും മാത്രം, പ്രതിഫലം പോലുമില്ല'; സാന്ത്വനം താരം അച്ചു സുഗന്ദ്

കരിയറിന്റെ ആദ്യ കാലഘട്ടത്ത് അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറഞ്ഞ് സാന്ത്വനം സീരിയലിലൂടെ ശ്രദ്ധേയനായ താരം അച്ചു സുഗന്ദ്. അഭിനയം ഇഷ്ടപ്പെട്ട് നടനാകണം എന്ന് ആഗ്രഹിച്ചാണ് എത്തിയതെങ്കിലും അസിസ്റ്റന്റ് ഡയറക്ടറായി മാറിയതിനെ കുറിച്ചാണ് നടന്‍ നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിലൂടെ പറയുന്നത്.

അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങി, പിന്നെ നടനായെങ്കിലും തനിക്ക് ഇപ്പോള്‍ രണ്ടും ഒരുപോലെയാണ്. ഡയറക്ഷന്‍ ചെയ്യണമെന്ന് ഭയങ്കര ആഗ്രഹമുണ്ട്. മൂന്ന് നാല് ഷോര്‍ട്ട് ഫിലിംസ് ചെയ്യണമെന്നുണ്ട്. അതിന്റെ പ്ലാനിംഗിലാണ്. മിമിക്രി ആര്‍ട്ടിസ്റ്റായിട്ടാണ് തുടങ്ങിയത്. സ്‌കൂളിലും അത്യാവശ്യം നാട്ടിലുമൊക്കെ പരിപാടികള്‍ ചെയ്യുമായിരുന്നു. അപ്പോഴും അഭിനയ മോഹം ഭയങ്കരമായിട്ടാണ് മനസിലുണ്ടായിരുന്നു.

തനിക്ക് ചാന്‍സ് തരാമെന്ന് പറഞ്ഞ് അച്ഛനെ ഒരാള് പറ്റിച്ചിരുന്നു. അത് അച്ഛന് ഭയങ്കര വിഷമമായിട്ട് മനസിലുണ്ട്. അന്നുതൊട്ട് അച്ഛന് മനസിലുണ്ടായിരുന്ന കാര്യം ഇനി ആരായിട്ട് വന്നാലും നീ എന്തായാലും നടനായിട്ട് വരണം എന്നാണ്. പിന്നെ അതിന് വേണ്ടിയുളള ശ്രമങ്ങളായിരുന്നു. അച്ഛന്‍ തന്നെ കൊണ്ട് ഒരുപാട് ഓഡീഷനിലും സ്ഥലങ്ങളിലുമൊക്കെ പോയി. എന്നാല്‍ അന്ന് അവസരങ്ങള്‍ ഒന്നും ലഭിച്ചില്ല.

പിന്നെ മെലിഞ്ഞ ശരീരവും, ഉയരം അധികം ഇല്ലാത്തതുകൊണ്ടും ചെറിയ കോംപ്ലക്സ് ഉണ്ടായിരുന്നു. നായകന് വേണ്ട രൂപഭംഗി ഇല്ലാത്തതില്‍ കോപ്ലക്സ് ഉണ്ടായിരുന്നു. പിന്നെ ഒരു സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി കേറി. പ്രതിഫലം ഒന്നും ഉണ്ടാവില്ല, കാര്യങ്ങള്‍ പഠിക്കാം എന്ന് പറഞ്ഞാണ് അവസരം തന്നത്.

Read more

എന്നാല്‍ സിനിമ സെറ്റില്‍ വെച്ച് ദിവസവും തെറിവിളിയും വഴക്കുമൊക്കെ കേട്ടതോടെ സങ്കടം വന്നു. അങ്ങനെ അഞ്ച് വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് സാന്ത്വനത്തിലെ ക്യാരക്ടര്‍ ലഭിച്ചത്. ദിലീപേട്ടനെ പോലുണ്ടെന്നാണ് എറ്റവും കൂടുതല്‍ ആള്‍ക്കാര് പറഞ്ഞിട്ടുളളത്. ദിലീപേട്ടന്റെ ഒരു അഭിമുഖം കണ്ടപ്പോഴാണ് അസിസ്റ്റന്റ് ഡയറക്ടറാനാനുളള താല്‍പര്യം വന്നതെന്നും അച്ചു സുഗന്ദ് പറഞ്ഞു.