ആമിറിനെ കെട്ടിയതോടെ എനിക്ക് തൊലിക്കട്ടി കൂടി, മാധ്യമങ്ങള്‍ അടക്കം വിമര്‍ശിച്ചു, കണ്ണാടിക്കാരിയെ കെട്ടേണ്ടി വന്നു എന്ന് വരെ പറഞ്ഞു: കിരണ്‍ റാവു

ആമിര്‍ ഖാനുമായുള്ള വിവാഹത്തിന് ശേഷം താന്‍ നേരിട്ട വിമര്‍ശനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സംവിധായിക കിരണ്‍ റാവു. മാധ്യമങ്ങളില്‍ നിന്നടക്കം വിമര്‍ശനങ്ങള്‍ എത്തിയപ്പോള്‍ താന്‍ ഇച്ഛാശക്തി നേടി എന്നാണ് കിരണ്‍ റാവു ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

വ്യക്തിപരമായും തൊഴില്‍പരമായും തനിക്ക് പക്ഷാപാതങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് കിരണ്‍ റാവു പറയുന്നത്. 2005ല്‍ ആമിര്‍ ഖാനെ വിവാഹം ചെയ്തപ്പോള്‍ തനിക്ക് തൊലിക്കട്ടി കൂടി. തന്നെ അപമാനിച്ചവര്‍ക്ക് നന്ദിയുണ്ട്. ‘ആമിര്‍ ഖാന്‍ ഒരു കണ്ണാടിക്കാരിയെ (ചശ്മിഷ്) വിവാഹം ചെയ്തു എന്ന് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

എന്നാല്‍ താന്‍ നേരിടേണ്ടി വന്ന സൂക്ഷ്മപരിശോധനകളില്‍ ശ്രദ്ധ കൊടുക്കാറില്ല. ജീവിതത്തോട് വളരെ ആരോഗ്യകരമായ സമീപനമാണ് തനിക്ക്. ചെറുപ്പത്തില്‍ പലതരം പരാമര്‍ശങ്ങള്‍ കേട്ടിട്ടുണ്ടെങ്കിലും തന്റെ വ്യക്തിത്വത്തെയും സ്വാതന്ത്ര്യത്തെയും താന്‍ വിലമതിക്കുന്നുണ്ട്.

അതുകൊണ്ട് മറ്റുള്ളവരുടെ അഭിപ്രായം ഒരു പരിധിക്കപ്പുറം ശ്രദ്ധിക്കുന്നില്ല എന്നാണ് കിരണ്‍ പറയുന്നത്. ‘ലാപതാ ലേഡീസ്’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് കിരണ്‍ റാവു താന്‍ നേരിട്ട വിമര്‍ശനങ്ങളെ കുറിച്ചും സംസാരിച്ചത്.

അതേസമയം, 2005ല്‍ വിവാഹിതരായ കിരണും ആമിറും 2021ല്‍ വേര്‍പിരിഞ്ഞിരുന്നു. ആദ്യ ഭാര്യ റീന ദത്തുമായുള്ള വിവാഹമോചനം 2002ല്‍ കഴിഞ്ഞ ശേഷമാണ് ആമിറും കിരണും പ്രണയത്തിലാകുന്നത്. 2001ല്‍ പുറത്തിറങ്ങിയ ലഗാന്‍ എന്ന സിനിമയില്‍ അസിസ്റ്റന്റ് ആയിരുന്നു കിരണ്‍. എന്നാല്‍ 2004ല്‍ പുറത്തിറങ്ങിയ സ്വദേശ് എന്ന സിനിമയ്ക്കിടെയാണ് തങ്ങള്‍ പ്രണയത്തിലായതെന്ന് റീന തുറന്നു പറഞ്ഞിരുന്നു.