എംബാപ്പെയെ കിട്ടിയില്ലെങ്കിൽ അതിനെക്കാൾ നല്ല താരത്തെ ഞങ്ങൾ ടീമിലെത്തിക്കും, റയലിന്റെ ബാക്കപ്പ് പ്ലാൻ ഇങ്ങനെ; ആരാധകർക്ക് ആവേശം

റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ് അടുത്ത വർഷം കൈലിയൻ എംബാപ്പെയെ സൈൻ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ വിക്ടർ ഒസിംഹെനെ ബാക്കപ്പായി കാണുന്നതായി റിപ്പോർട്ട്. കുറെ വർഷങ്ങളായി റയൽ തങ്ങളുടെ ടീമിലെത്തിക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന താരങ്ങളിൽ ഒരാളാണ് എംബാപ്പെ. റയലിൽ ചേരുന്നതിന് തൊട്ടടുത്ത് എത്തിയിട്ട് അവസാനം എംബാപ്പെ പി.എസ്.ജിയിൽ തന്നെ തുടരാൻ തീരുമാനിക്കുക ആയിരുന്നു,

ഈ വേനൽക്കാലത്ത് എംബാപ്പെയെ സൈൻ ചെയ്യാനും അവർ ഉദ്ദേശിച്ചിരുന്നു, 200 മില്യൺ ഡോളറിനാണ് പിഎസ്ജി അദ്ദേഹത്തെ ഒപ്പമെത്തിക്കാൻ പ്ലാൻ ചെയ്തത്. എന്നിരുന്നാലും, അദ്ദേഹം പി.എസ്,ജിയിൽ തുടർന്നു. എന്നാൽ ഇപ്പോഴും റയൽ അദ്ദേഹത്തിനായി ശ്രമിക്കുകയാണ്,

എന്നിരുന്നാലും, റയൽ മാഡ്രിഡിന്റെ ആക്രമണത്തെ ശക്തിപ്പെടുത്താനുള്ള തന്റെ ശ്രമത്തിൽ ഒരാളെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്ന് പെരസിന് വ്യക്തമായി അറിയാം. അതിനാൽ, സ്പാനിഷ് ഭീമന്മാർ ഒസിംഹെന് വേണ്ടി 100 മില്യൺ യൂറോ നൽകാൻ തയ്യാറാണ്. നൈജീരിയൻ താരം കഴിഞ്ഞ സീസണിൽ സീരി എയിലെ ടോപ് സ്കോററായി 32 മത്സരങ്ങളിൽ നിന്ന് 26 ഗോളുകൾ നേടി, നാപോളി 33 വർഷത്തിന് ശേഷം ആദ്യ ലീഗ് കിരീടം നേടിഎത്തും മികവിലായിരുന്നു. 2020-ൽ ടീമിലെത്തിയ ശേഷം 104 ഗെയിമുകളിൽ നിന്ന് 62 തവണ സ്കോർ ചെയ്യുകയും 14 അസിസ്റ്റുകൾ നൽകുകയും ചെയ്തു.

താരം കരാറിന്റെ അവസാന രണ്ട് വർഷത്തിലാണ് 24 കാരനായ ഒസിംഹെൻ. കരാറിന്റെ അവസാന 12 മാസത്തിലേക്ക് കടക്കുമ്പോൾ നാപോളി അദ്ദേഹത്തിൽ എന്ത് വില ഇടുമെന്ന് കണ്ടറിയണം. മറുവശത്ത് നെയ്മർ, മെസി ഉൾപ്പടെ ഉള്ള ഭീമന്മാർ ക്ലബ് വിട്ടതിനാൽ എംബാപ്പെ പി.എസ്.ജിയിൽ തുടരാനും സാധ്യതകൾ കൂടും.