വിരമിക്കൽ ചോദ്യങ്ങളോട് പ്രതികരിച്ച ഇംഗ്ലണ്ട് വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്സൺ ഇപ്പോൾ എന്തായാലും അത്തരം തീരുമാനങ്ങൾ ഒന്നും എടുക്കാൻ പോകുന്നില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു. റെഡ് ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസറായി പരക്കെ കണക്കാക്കപ്പെടുന്ന ആൻഡേഴ്സൺ ഇതുവരെ കളിച്ച 172 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 657 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരെ എഡ്ജ്ബാസ്റ്റണിൽ വീണ്ടും ഷെഡ്യൂൾ ചെയ്‌ത അഞ്ചാം ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ട് ഇലവന്റെ ഭാഗമായ അദ്ദേഹം ആദ്യ ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.
മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുമായി 39 കാരനായ അദ്ദേഹം വർഷങ്ങളിലുടനീളം മികച്ച മത്സരം ആസ്വദിച്ചു, ഭാവിയിൽ ബാറ്റിംഗ് മാസ്ട്രോയ്‌ക്കെതിരെ ബൗൾ ചെയ്യാൻ ആഗ്രഹിക്കുന്നതായിട്ടും താരം പറഞ്ഞു.
അടുത്തിടെ സമാപിച്ച ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയ്‌ക്കിടെ സോണി സ്‌പോർട്‌സിനോട് സംസാരിച്ച ആൻഡേഴ്‌സണോട് വിരമിക്കൽ തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു, “ശരി, എനിക്കറിയില്ല. വിരാടിന് വീണ്ടും പന്തെറിയാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ, ടൂറിലും ചിലപ്പോൾ ഞാൻ കാണും.”
ഇന്ത്യയുടെ 2014ലെ ഇംഗ്ലണ്ട് പര്യടനത്തിലാണ് കോഹ്‌ലിയും ആൻഡേഴ്‌സണും തമ്മിലുള്ള മത്സരം ആരംഭിച്ചത്, അവിടെ വെറ്ററൻ പേസർ കൊഹ്‌ലിയെ നാല് തവണ പുറത്താക്കി. കോഹ്‌ലിക്ക് മറക്കാനാകാത്ത ഒരു പര്യടനം ആയിരുന്നു അത് , പക്ഷേ അദ്ദേഹം തിരിച്ചുവരികയും 2016 (ഹോം), 2018 (എവേ ), 2021 (ഹോം) പരമ്പരകളിൽ ആൻഡേഴ്സണിന് തന്റെ വിക്കറ്റ് വിട്ടുകൊടുത്തില്ല. എന്നിരുന്നാലും, ഇന്ത്യയുടെ 2021-22 ഇംഗ്ലണ്ട് പര്യടനത്തിൽ താരം രണ്ട് തവണ കോഹ്‌ലിയെ പുറത്താക്കി.
റിപ്പോർട്ടുകൾ അനുസരിച്ച്, ഇന്ത്യയും ഇംഗ്ലണ്ടും അടുത്തതായി 2024 ൽ പരസ്പരം ടെസ്റ്റ് പരമ്പര കളിക്കും, ആൻഡേഴ്സന്റെ പ്രസ്താവനകൾ സൂചിപ്പിക്കുന്നത് താൻ അത് കളിക്കാൻ ആഗ്രഹിക്കുന്നു എന്നാണ്.
Read more
നേരത്തെ, എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് കോഹ്‌ലിയും ആൻഡേഴ്‌സണും തമ്മിലുള്ള മത്സരത്തിന്റെ അവസാന അധ്യായമാണെന്ന് നിരവധി മുൻ ക്രിക്കറ്റ് താരങ്ങൾ കരുതിയിരുന്നു.