ബുധനാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ടി20 ഐ പരമ്പര നിർണായക മത്സരത്തിൽ ഹാർദിക് പാണ്ഡ്യയും കൂട്ടരും ന്യൂസിലൻഡിനെ 168 റൺസിന് തകർത്തു. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെ കൂച്ചുവിലങ്ങിട്ട് പൂട്ടി ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ മുന്നോട്ടുവെച്ച 235 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സന്ദര്‍ശകര്‍ 12.1 ഓവറില്‍ 66 റണ്‍സിന് ഓള്‍ഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് കിവീസിനെ പിടിച്ചു കെട്ടിയത്. അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്, ശിവം മാവി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
ലോക ഒന്നാം നമ്പർ ടി20 ബാറ്സ്മാൻ സൂര്യകുമാർ യാദവ് ബാറ്റിംഗിൽ ഭേദപ്പെട്ട പ്രകടനം നടത്തുകയും ഫീൽഡിങ്ങിൽ 3 തകർപ്പൻ ക്യാച്ചുകൾ എടുത്ത് കളം നിറയുകയും ചെയ്തു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ചുരുക്കി പറഞ്ഞാൽ കളിയുടെ എല്ലാ മേഖലയിലും കിവികളെ തകർത്തെറിയാൻ ഇന്ത്യക്ക് സാധിച്ചു.
യുവതാരങ്ങളുടെ കരുത്തിൽ മറ്റൊരു പരമ്പര നേടിയ ഇന്ത്യയുമായി ബന്ധപ്പെട്ടായിരുന്നു ഇന്നലെ ട്രോൾ ലോകത്തെ വാർത്തകൾ എല്ലാം. ബൈലാറ്ററൽ പരമ്പരയിൽ എല്ലാം കിവികൾക്ക് മേൽ കൃത്യമായ ആധിപത്യം ഉണ്ടായിട്ടും ഇന്ത്യക്ക് ലോകകപ്പ് ആകുമ്പോൾ അവർക്ക് മുന്നിൽ കാലിടറുമെന്നും ചില ട്രോളന്മാർ ഓർമിപ്പിച്ചു.