വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചിട്ടുണ്ടെന്നും ടി20 ടീമിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് വ്യക്തമാക്കി. 2022 ലെ ഐസിസി പുരുഷ ടി 20 ഐ ഇലവനിൽ 34 കാരനായ താരം ഇടം നേടിയ ദിവസം, ടീം മാനേജ്‌മെന്റ് ചില വൈറ്റ് ബോൾ ടൂർണമെന്റുകൾക്ക് മുൻഗണന നൽകുന്നതിനാലാണ് കോഹ്‌ലിക്ക് ടി20യിൽ നിന്ന് ഇടവേള നൽകിയതെന്ന് ദ്രാവിഡ് വിശദീകരിച്ചു.
ശ്രീലങ്കയ്‌ക്കെതിരായ ടി20 ഐ ടീമിൽ കോഹ്‌ലിയും രോഹിത് ശർമ്മയും ഉണ്ടായിരുന്നില്ല. ന്യൂസിലൻഡിനെതിരായ വരാനിരിക്കുന്ന പരമ്പരയ്ക്കുള്ള ടി20 ഐ ടീമിൽ നിന്ന് ഇരുവരെയും ഒഴിവാക്കി, ഹ്രസ്വ ഫോർമാറ്റിൽ ഇരുതാരങ്ങളുടെയും ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ഇത് വഴിയൊരുക്കി.
ഇൻഡോറിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മൂന്നാം ഏകദിനത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ, ടി20യിൽ കോഹ്‌ലിയുടെയും രോഹിത്തിന്റെയും അഭാവത്തെക്കുറിച്ച് ദ്രാവിഡ് തുറന്നുപറഞ്ഞു. അദ്ദേഹം വിശദീകരിച്ചു:
“ചില സമയത്ത് വൈറ്റ്-ബോൾ ടൂർണമെന്റുകൾക്ക് ഞങ്ങൾ മുൻഗണന നൽകേണ്ടതുണ്ട്. ബോർഡർ-ഗവാസ്‌കർ ട്രോഫി, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് എന്നിങ്ങനെ ഞങ്ങൾ കളിക്കുന്ന സാഹചര്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട വൈറ്റ് ബോൾ ടൂര്ണമെന്റുകൾക്ക് പ്രാധാന്യം നൽകേണ്ടതുണ്ട്.”
Read more
ടി20 ലോകകപ്പിന് ശേഷമുള്ള മുൻഗണന ഏകദിന മത്സരങ്ങൾക്കാണ്. ഈ ആറ് മത്സരങ്ങളും വിരാട് കളിച്ചിട്ടുണ്ട്. അടുത്ത ആഴ്‌ചയിൽ ആരംഭിക്കുന്ന ടി20 പരമ്പരയിൽ പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ചത് ഒരുപാട് പ്രധാന മത്സരങ്ങൾ ഞങ്ങൾക്ക് മുന്നിൽ ഉള്ളതുകൊണ്ടാണ്.