അന്ന് ആ ഷോട്ട് കളിച്ചതിന്റെ പേരിൽ അവർ എന്നെ പുറത്താക്കി, എന്റെ കാര്യത്തിൽ മാത്രമാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്, ആരാധകർക്ക് ഞെട്ടൽ നൽകുന്ന വെളിപ്പെടുത്തലുമായി ഗൗതം ഗംഭീർ

പുൾ, ഹുക്ക് ഷോട്ടുകൾ കളിക്കുന്നതിൽ നിന്ന് ക്രിക്കറ്റ് താരങ്ങളെ തടയുന്ന പരിശീലകർക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഗൗതം ഗംഭീർ . കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഐസിസി ലോകകപ്പ് 2023-ന്റെ രണ്ടാം സെമി ഫൈനലിനിടെ അദ്ദേഹം ഈ വിഷയത്തെക്കുറിച്ച് അഭിപ്രായപ്പെട്ടു.

“ഒരു കളിക്കാരൻ കവർ ഡ്രൈവും സ്‌ക്വയർ കട്ടും കളിച്ച് പുറത്തുപോയാൽ, കോച്ച് ഒന്നും പറയില്ല, പക്ഷേ പുൾ അല്ലെങ്കിൽ ഹുക്ക് ഷോട്ടുകളിൽ പുറത്താക്കൽ വന്നാൽ, ബാറ്ററെ വഴക്ക് പറയുകയും അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. ” അദ്ദേഹം സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു. പാകിസ്ഥാൻ പര്യടനത്തിൽ നിന്ന് സംഭവിച്ച ഒരു കാര്യമെടുത്ത് ഗംഭീർ തന്റെ ഉദാഹരണം പറഞ്ഞു.

“പുൾ-ഷോട്ട് കളിക്കുന്നതിനിടെ മൂന്ന് തവണ പുറത്താക്കപ്പെട്ടതിന് ശേഷം എന്നെ ടീം ഇന്ത്യയിൽ നിന്ന് പുറത്താക്കി. കവർ ഡ്രൈവ് കളിക്കുന്നതിനിടെ എന്റെ വിക്കറ്റ് നഷ്ടപ്പെട്ടിരുന്നെങ്കിൽ ഇതുതന്നെ സംഭവിക്കുമായിരുന്നോ എന്ന് ഞാൻ മാനേജ്‌മെന്റിനോട് ചോദിച്ചു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

തെറ്റായ പരിശീലന രീതികളെയും ഗൗതം ചോദ്യം ചെയ്തു. “ഒരു ബാറ്റർ തന്റെ പരാജയങ്ങൾക്ക് കാരണമായാൽ ഒരു പ്രത്യേക ഷോട്ട് കളിക്കുന്നത് നിർത്താൻ നിർദ്ദേശിക്കുന്നു. ക്രിക്കറ്റ് കളിക്കുന്നത് ഇങ്ങനെയല്ല. ബുദ്ധിമുട്ടുള്ള ഒരു സ്ട്രോക്ക് എക്സിക്യൂട്ട് ചെയ്യുമ്പോൾ ഒരു കളിക്കാരനെ മെച്ചപ്പെടാൻ സഹായിക്കുക എന്നതാണ് കോച്ചിന്റെ ജോലി, ”അദ്ദേഹം ഉപസംഹരിച്ചു.