1200 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കോഹ്‌ലിയുടെ ഭാഗത്ത് നിന്നും ഒരു ടെസ്റ്റ് സെഞ്ചുറി പിറന്നിരിക്കുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ അഹമ്മദാബാദ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യക്കായി 186 റൺസ് നേടിയ വിരാട് കോഹ്‌ലി ഇടവേളക്ക് ശേഷം ടെസ്റ്റ് സെഞ്ചുറി നേടി കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി കോഹ്‌ലിയുടെ ഭാഗത്ത് നിന്നും അത്ര നല്ല പ്രകടനങ്ങൾ ആയിരുന്നില്ല ടെസ്റ്റിൽ പിറന്നിരുന്നത്. എന്നിരുന്നാലും, തിരിച്ചുവരാനുള്ള കോഹ്‌ലിയുടെ ആഗ്രഹം ഫലം കണ്ടു, നല്ല അധ്വാനത്തിനൊടുവിൽ കോഹ്ലി അത് നേടിക്കഴിഞ്ഞിരിക്കുകയാണ്.
അഹമ്മദാബാദ് ടെസ്റ്റ് അവസാനിച്ചതിന് ശേഷം ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡുമായി സംസാരിക്കുമ്പോൾ, ടെസ്റ്റിലെ സെഞ്ച്വറി വരൾച്ച ബുദ്ധിമുട്ട് ഉണ്ടാക്കിയോ എന്ന് കോഹ്‌ലിയോട് ചോദിച്ചു. വളരെ സത്യസന്ധമായിട്ടാണ് കോഹ്ലി അതിനെല്ലാം മറുപടി നൽകിയത്.
BCCI.TV പങ്കിട്ട ഒരു വീഡിയോയിൽ, ഇത്രയും കാലം ഒരു ടെസ്റ്റ് സെഞ്ച്വറി നേടാത്തത് ബുദ്ധിമുട്ടാണോ എന്ന് ദ്രാവിഡ് കോഹ്‌ലിയോട് ചോദിച്ചു. മറുപടിയായി വിരാട് പറഞ്ഞു: “സത്യം പറഞ്ഞാൽ, ഞാൻ നല്ല രീതിയിൽ തന്നെ ബുദ്ധിമുട്ടിലായിരുന്നു. സെഞ്ചുറികൾ നേടുന്നത് നിങ്ങൾക്ക് പ്രജോദനമാകുന്ന കാര്യങ്ങളിൽ ഒന്നാണ്. അതിനാൽ എന്റെ ബാറ്റിൽ നിന്ന് സെഞ്ചുറികൾ പിറക്കുന്നില്ല എന്ന സത്യം എന്നെ ബുദ്ധിമുട്ടിച്ചു.”
“എന്നാൽ അതിന്റെ മറുവശം, ഞാൻ 40 അല്ലെങ്കിൽ 45 റൺസ് കൊണ്ട് സന്തോഷിക്കുന്ന ആളല്ല എന്നതാണ്. ടീമിന് വേണ്ടി പ്രകടനം നടത്തുന്നതിൽ ഞാൻ എപ്പോഴും അഭിമാനിക്കുന്ന ഒരാളാണ്. ഞാൻ ബാറ്റ് ചെയ്യുമ്പോൾ. 40-ൽ എത്തിയാൽ എനിക്ക് ഇവിടെ 150 നേടാനാകുമെന്ന് എനിക്കറിയാം, അത് എന്റെ ടീമിനെ സഹായിക്കുമെന്ന് എനിക്കറിയാം. അത് സംഭവിക്കാതിരുനാട് എന്നെ വല്ലാതെ തളർത്തി. ടീമിന് വേണ്ടി ഇത്രയും വലിയ സ്കോർ നേടാൻ എനിക്ക് കഴിയുന്നില്ല, കാരണം ടീമിന് വേണ്ടി പ്രകടനം നടത്തുന്നതിൽ ഞാൻ എപ്പോഴും അഭിമാനിക്കുന്നു. എനിക്ക് ആവശ്യമുള്ളപ്പോൾ, ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലും പ്രയാസകരമായ സാഹചര്യങ്ങളിലും, ”അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തായാലും ഇരുവരുടെയും സംഭാഷണമാ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
A conversation full of calmness, respect & inspiration written all over it! 😊 🙌
A special post series-win chat with #TeamIndia Head Coach Rahul Dravid & @imVkohli at the Narendra Modi Stadium, Ahmedabad 👍 👍 – By @RajalArora
FULL INTERVIEW 🔽 #INDvAUShttps://t.co/nF0XfltRg2 pic.twitter.com/iHU1jZ1CKG
— BCCI (@BCCI) March 14, 2023
Read more