അമീർഖാന് എതിരെ ആഞ്ഞടിച്ച് പനേസർ, ക്രിക്കറ്റ് താരങ്ങൾക്കെന്താ സിനിമയിൽ കാര്യം; വിവാദം

കാത്തിരിപ്പുകള്‍ക്കൊടുവിൽ ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ബഹിഷ്‌കരണ ഭീഷണികള്‍ക്കിടയാണ് ചിത്രം തിയറ്ററില്‍ എത്തിയത്. മികച്ച അഭിപ്രായങ്ങളുമായി
മുന്നേറുന്ന ചിത്രത്തിനെതിരെ ബഹിഷ്കരണ ഭീക്ഷണിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ഇംഗ്ലണ്ട് മുൻ തരാം മോണ്ടി പനേസർ.

ഇന്ത്യന്‍ സൈന്യത്തേയും സിഖിനേയും അപമാനിക്കുന്നതാണ് ചിത്രം എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. “ഫോറസ്റ്റ് ഗംമ്പ് യുഎസ് സൈന്യത്തിനു അനുയോജ്യമായിരുന്നു. വിയറ്റ്‌നാം യുദ്ധകാലത്ത് കുറഞ്ഞ ഐക്യു ഉള്ള പുരുഷന്മാരെ യുഎസ് സൈന്യത്തിലേക്ക് എടുത്തിരുന്നു. ചിത്രത്തിന്റെ പ്രമേയം സൈന്യത്തെയും സിഖ് ജനതയെയും കളിയാക്കുന്നതാണെന്ന് പനേസർ പറയുന്നു.

ബോയ്‌കോട്ട് ലാല്‍ സിങ് ഛദ്ദ”.- മോണ്ടി പനേസര്‍ ട്വിറ്ററില്‍ കുറിച്ചു ടോം ഹാങ്ക്സിന്‍റെ പ്രശസ്തമായ ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിന്‍റെ റീമേക്കാണ് ലാൽ സിംഗ് ഛദ്ദ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന ആദ്യ ആമിർ ഖാൻ ചിത്രം കൂടിയായിരുന്നു ഇത്. കരീന കപൂര്‍, നാഗ ചൈതന്യ, മോന സിങ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. ആദ്യ ദിവസത്തില്‍ 11.50 കോടി രൂപയാണ് ചിത്രത്തിന്റെ കളക്ഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യൻ വംശജനായ താരം ഇംഗ്ലണ്ടിലേക്ക് കുടിയേറിയതാണ്. താരത്തിന്റെ പ്രതികരണത്തെ അനുകൂലിച്ചും എതിർത്തും ധാരാളം ആളുകൾ എത്തുന്നുണ്ട്.

2006 മാർച്ചിനും 2013 ഡിസംബറിനും ഇടയിൽ പനേസർ ഇംഗ്ലണ്ടിനായി കളിച്ചു. 50 ടെസ്റ്റ് മത്സരങ്ങളിലും 26 ഏകദിനങ്ങളിലും ഒരു ടി20യിലും ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് 193 അന്താരാഷ്ട്ര വിക്കറ്റുകൾ നേടിയിട്ടുണ്ട്.