അവൻ എന്നെ നിരീക്ഷിക്കുന്നതായിരുന്നു എന്റെ കരുത്ത്, സഞ്ജു അല്ല അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ധ്രുവ് ജൂറൽ

ഇതിഹാസ താരം എംഎസ് ധോണി എതിരാളിയായി എത്തുമ്പോൾ സ്വാഭാവികമായി തോന്നുന്ന ആ സമ്മർദ്ദമൊന്നും തനിക്ക് തോന്നിയില്ല എന്ന് പറയുകയാണ് ധ്രുവ് ജൂറൽ. നേരെമറിച്ച്, ചെന്നൈ സൂപ്പർ കിംഗ്‌സ് (സി‌എസ്‌കെ) നായകന്റെ സാന്നിദ്ധ്യം കുട്ടിക്കാലം മുതൽ ഇതിഹാസ കളി കാണുന്നതിനാൽ തന്നെ ഒരുപാട് പ്രജോദിപ്പിച്ചതായിട്ടും യുവതാരം പറഞ്ഞു.

മത്സരത്തിലേക്ക് വന്നാൽ ഈ സീസണിൽ രണ്ടാം മത്സരത്തിലും ചെന്നൈക്ക് അത് സാധിച്ചില്ല, പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇരുന്നിട്ടും രാജസ്ഥാൻ എന്ന ഉരുക്കുകോട്ടക്ക് മുന്നിൽ ചെന്നൈക്ക് പിടിച്ചുനിൽക്കാൻ ആയില്ല . ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടങ്ങളുടെ രണ്ടാം ഘട്ട മത്സരത്തിൽ ഏറ്റുമുട്ടിയ ചെന്നൈ സൂപ്പർ കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 32 റണ്‍സ് ജയം. രാജസ്ഥാൻ മുന്നോട്ടുവെച്ച 203 എന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈക്ക് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിൽ 170 റണ്‍സെടുക്കാനെ ആയുള്ളു. 33 പന്തിൽ 52 റൺ നേടിയ ശിവം ദുബൈ ചെന്നൈ നിരയിൽ ടോപ് സ്കോററായി.

ജയ്‌സ്വാൾ പുറത്തായതിന് ശേഷം 200 കടക്കില്ല എന്ന് കരുതിയ സ്കോർ അത് കടത്താൻ സഹായിച്ചത് ധ്രുവ് ജൂറൽ 15 പന്തിൽ 35 പടിക്കൽ 13 പന്തിൽ 27 എന്നിവരുടെ അസാദ്യ മികവാണ് . മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ, ഇന്ത്യൻ ഇതിഹാസത്തിനൊപ്പം ഫീൽഡ് പങ്കിടുന്നതിന്റെ അർത്ഥത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ യുവതാരം പങ്കുവെച്ചു. അദ്ദേഹം അഭിപ്രായപ്പെട്ടു:

“ധോണി സാറിനൊപ്പം ഒരേ ഫീൽഡ് പങ്കിടാൻ എനിക്ക് ഭാഗ്യമുണ്ടായി. കുട്ടിക്കാലം മുതൽ അദ്ദേഹം കളിക്കുന്നത് കണ്ടാണ് ഞാൻ വളർന്നത്. എനിക്ക് ഒരു സമ്മർദ്ദവും തോന്നുന്നില്ല. മറുവശത്ത്, ഇത് ഒരു പ്രചോദനം പോലെ പ്രവർത്തിക്കുന്നു. ധോണി എന്റെ സ്റ്റമ്പിന് പുറകിൽ നിൽക്കുന്നതും എന്നെ നിരീക്ഷിക്കുന്നതും കണ്ടപ്പോൾ എനിക്ക് പ്രചോദനം തോന്നി.”

ഈ സീസണിൽ ഇതിനോടകം തന്നെ പല തവണ രാജസ്ഥനായി മിന്നും പ്രകടനം നടത്തിയിട്ടുള്ള താരമാണ് ധ്രുവ് ജൂറൽ.