INDIAN CRICKET: ഷമിയെ ഉള്‍പ്പെടുത്താത്ത താനൊക്കെ എവിടുത്തെ സെലക്ടറാടോ, അവനുണ്ടായിരുന്നെങ്കില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തേനെ, എന്നാലും ഈ ചതി ഭായിയോട് വേണ്ടായിരുന്നു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമില്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ഇടംലഭിച്ചിരുന്നില്ല. ഷമിയെ ഉള്‍പ്പെടുത്താതെ ജസ്പ്രീത് ബുംറയേയും മുഹമ്മദ് സിറാജിനെയുമാണ് പ്രധാന പേസര്‍മാരായി ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇവര്‍ക്ക് പുറമെ അര്‍ഷ്ദീപ് സിങ് ആദ്യമായി ടെസ്റ്റ് ടീമില്‍ ഇടംനേടി. പ്രസിദ്ധ് കൃഷ്ണയ്ക്കും ആകാശ് ദീപിനും വീണ്ടും ടെസ്റ്റ് ടീമിലേക്കുളള വിളിയെത്തി. ഫിറ്റ്‌നസ് വീണ്ടെടുത്തില്ല എന്ന കാരണം പറഞ്ഞാണ് ഷമിയെ സെലക്ടര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്താത്തത്.

ഷമി ഇംഗ്ലണ്ട് പര്യടനത്തിന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തത് നിര്‍ഭാഗ്യകരമായി പോയെന്നാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞത്. കഴിഞ്ഞ മൂന്ന് തവണ നടന്ന ഇംഗ്ലണ്ട് പര്യടനത്തിലും ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ഷമി. 2014, 2018, 2021 വര്‍ഷങ്ങളിലാണ് ഷമി ഇംഗ്ലണ്ടിനെതിരെ കളിച്ചത്. 2018ല്‍ അഞ്ച് ടെസ്റ്റുകളില്‍ നിന്നായി 16 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

Read more

മൊത്തത്തില്‍ 14 ടെസ്റ്റുകളാണ് ഷമി ഇംഗ്ലണ്ടില്‍ കളിച്ചിട്ടുളളത്. ഇത്രയും ടെസ്റ്റുകളില്‍ നിന്നായി 42 വിക്കറ്റുകളാണ് താരം നേടിയത്. 40.50 ആണ് ശരാശരി. 4/57 ആണ് മികച്ച ബോളിങ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഷമി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ല. 2023ല്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലാണ് താരം ഒടുവില്‍ ഇന്ത്യക്കായി ടെസ്റ്റ് കളിച്ചത്.