തോറ്റുകൊണ്ട് തുടങ്ങുനാണ് മുംബൈ ഇന്ത്യൻസിനെ ഭയക്കണം എന്ന് പറയുന്നത് ചുമ്മാതല്ല. ആദ്യ അഞ്ച് കളികളിൽ നിന്നായി ഒരു ജയം മാത്രം നേടിയ ടീം അവസാനം കളിച്ച 6 മത്സരങ്ങളിൽ വിജയിച്ച് തകർപ്പൻ തിരിച്ച് വരവാണ് നടത്തിയിരിക്കുന്നത്. അതിന്റെ ഫലമായി പോയിന്റ് പട്ടികയിൽ ഇപ്പോൾ മുംബൈ ഇന്ത്യൻസാണ് ഒന്നാം സ്ഥാനത്ത്.
ഇന്നലെ ഐപിഎലിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയല്സിനെതിരെ മുംബൈ ഇന്ത്യൻസിന് 100 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കാൻ സാധിച്ചു. ഓപ്പണർമാരായ റയാൻ റെക്കിൽടോൺ 38 പന്തിൽ 3 സിക്‌സും 7 ഫോറും അടക്കം 61 റൺസ് നേടി. രോഹിത് ശർമ്മ ആകട്ടെ 36 പന്തിൽ 9 ഫോർ അടക്കം 53 റൺസും നേടി.
ഇരുവർക്കും ശേഷം ക്യാപ്റ്റൻ ഹാർദിക് പാണ്ട്യയും സൂര്യകുമാറും ചേർന്ന് സ്കോർ 217 ഇൽ നിർത്തി. സൂര്യകുമാർ 23 പന്തിൽ നിന്നായി 4 ഫോറും 3 സിക്സുമായി 48* റൺസും, പാണ്ട്യ 23 പന്തിൽ 6 ഫോറും 1 സിക്‌സും അടക്കം 48* റൺസും നേടി. ബോളിങ്ങിൽ ട്രെന്റ് ബോൾട്ട്, കരൺ ശർമ്മ എന്നിവർ 3 വിക്കറ്റുകളും, ജസ്പ്രീത് ബുംറ 2 വിക്കറ്റുകളും, ഹാർദിക് പാണ്ട്യ ദീപക് ചഹാർ ഓരോ വിക്കറ്റുകളും സ്വാന്തമാക്കി. ഓറഞ്ച് ക്യാപ്പിനേക്കാളും താൻ വിലകൊടുക്കുന്ന മറ്റൊരു കാര്യത്തെ കുറിച്ച് രോഹിത് ശർമ്മ സംസാരിച്ചിരിക്കുകയാണ്.
രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ:
” ‘ഈ ഐപിഎൽ സീസണിൽ ഇത്രയധികം റൺസ് നേടണം എന്നതായിരുന്നില്ല എന്റെ ലക്ഷ്യം. മുംബൈ ഇന്ത്യൻസിനുവേണ്ടി മത്സരങ്ങൾ വിജയിക്കുക എന്നതാണ് പ്രധാനം. അതിനുവേണ്ടി ഞാൻ പരമാവധി ശ്രമിക്കുന്നു. 600, 700 റൺസോ അല്ലെങ്കിൽ 800 റൺസോ നേടിയാലും ടീം ഐപിഎൽ ട്രോഫി നേടിയില്ലെങ്കിൽ നിങ്ങളുടെ റൺസിന് ഒരു കാര്യവുമില്ല”
രോഹിത് ശർമ്മ തുടർന്നു:
Read more
‘ഞാൻ നേടുന്ന 30 റൺസ് ടീമിനെ വിജയിപ്പിക്കാൻ സഹായിക്കുന്നു എന്ന് ഞാൻ അവകാശപ്പെടുന്നില്ല. ടീമിന് ഗുണകരമാകുന്ന സംഭാവനകൾ നൽകുന്നതിലാണ് എന്റെ ശ്രദ്ധ. മുമ്പ് റൺസ് നേടണം എന്ന് ഞാൻ ചിന്തിച്ചിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെയല്ല. മുംബൈ ഇന്ത്യൻസ് എപ്പോഴൊക്കെ ട്രോഫി നേടിയിട്ടുണ്ടോ, അപ്പോഴൊന്നും ഞങ്ങളുടെ ടീമിൽ നിന്ന് ആരും ഓറഞ്ച് ക്യാപ് നേടിയിട്ടില്ല. അതാണ് മുംബൈയുടെ കിരീടവിജയത്തിന് പ്രധാനകാരണം” രോഹിത് ശർമ്മ പറഞ്ഞു.