കുൽദീപിന് അവാർഡിന് അർഹതയില്ല, അവനാണ് അതിന് അർഹത; വെളിപ്പെടുത്തി കാർത്തിക്ക്

ചാറ്റോഗ്രാമിൽ നടന്ന ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിനെതിരായ രണ്ട് തകർപ്പൻ പ്രകടനങ്ങൾക്ക് ചേതേശ്വര് പൂജാര ആയിരുന്നു പ്ലെയർ ഓഫ് ദി മാച്ച് അവാർഡിന് അർഹനെന്ന് മുതിർന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേഷ് കാർത്തിക് കണക്കാക്കുന്നു. ഫെബ്രുവരിയിൽ ഓസ്‌ട്രേലിയയെ നേരിടാനിരിക്കുന്ന ഇന്ത്യയ്ക്ക് പൂജാരയുടെ ഫോമിലേക്കുള്ള തിരിച്ചുവരവ് ശുഭസൂചകമാണെന്നും അദ്ദേഹം കരുതുന്നു.

ഒരു ദശാബ്ദത്തിലേറെയായി ടെസ്റ്റിൽ ഇന്ത്യയുടെ ബാറ്റിംഗ് യൂണിറ്റിന്റെ നെടുംതൂണായ പൂജാര, ബംഗ്ലാദേശിനെതിരായ രണ്ടാം ഇന്നിംഗ്‌സിൽ പുറത്താകാതെ 102 റൺസ് നേടിയതോടെ തന്റെ നാല് വർഷത്തെ സെഞ്ചുറി വരൾച്ച തീർത്തു.

Cricbuzz ചാറ്ററിൽ സംസാരിക്കുമ്പോൾ, പൂജാരയെക്കുറിച്ച് കാർത്തിക്ക് പറഞ്ഞത് ഇങ്ങനെ..

Read more

“ന്യായം പറഞ്ഞാൽ, അദ്ദേഹത്തിന് രണ്ട് നല്ല ഇന്നിങ്‌സുകൾ കളിച്ചു. ഇന്ത്യ കുറച്ചുകൂടി സമ്മർദ്ദത്തിലായപ്പോഴാണ് ആദ്യത്തേത് വന്നത്. അവനും ശ്രേയസും മനോഹരമായ കൂട്ടുകെട്ടുണ്ടാക്കി. രണ്ടാം ഇന്നിംഗ്‌സിൽ അദ്ദേഹം സെഞ്ച്വറി നേടി,സാധരണ വേഗത കുറച്ച് കളിക്കുന്ന അയാൾ കളിച്ച വേഗത കാണാൻ വളരെ മികച്ചതായിരുന്നു. അത് അദ്ദേഹത്തിന്റെ വ്യക്തിഗത വേഗതയേറിയ സെഞ്ച്വറിയായിരുന്നു. അതിനാൽ, അദ്ദേഹം കളിയിലെ താരമാകാൻ അർഹനായിരുന്നു.