ഞായറാഴ്‌ച മിർപൂരിൽ ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിലെ ഇന്ത്യയുടെ ഒരു വിക്കറ്റ് തോൽവിക്ക് പിന്നാലെ വലിയ വിമർശനങ്ങളാണ് എല്ലാ സ്ഥലങ്ങളിലും നിന്നും ഉയരുന്നത്. ലോകോത്തര ബാറ്റിംഗ് നിര ഉണ്ടായിട്ട് പോലും ഇന്ത്യക്ക് വലിയ സ്കോറിലേക്ക് എത്താൻ സാധിച്ചില്ല എന്നത് നിരാശയുണ്ടാക്കുന്ന കാര്യം ആണെന്നും ആരാധകർ പറയുന്നുണ്ട്. ആദ്യം ബാറ്റ് ചെയ്ത 187 റൺസ് വിജയലക്ഷ്യം അവസാന വിക്കറ്റിൽ അധിക സമ്മർദ്ദത്തിൽ ബംഗ്ലാദേശ് മറികടക്കുക ആയിരുന്നു. ഇപ്പോഴിതാ ഇന്ത്യയുടെ ബാറ്റിംഗ് രീതിക്കെതിരെ ആഞ്ഞടിച്ച് എത്തിയിയിരിക്കുകയാണ് സാബ കരിം.
ഇന്ത്യയുടെ ബോളറുമാർ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ കൈവിട്ട ക്യാച്ചുകളും മോശം ഫീൽഡിങ്ങും ചതിച്ചതോടെ ഇന്ത്യ അർഹിച്ച തോൽവിയേറ്റ് വാങ്ങുക ആയിരുന്നു എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. ഇന്നലത്തെ തോൽവിയിൽ ഇന്ത്യൻ ബാറ്റിംഗ് നിരക്കാണ് കൂടുതൽ വിമർശനം കേൾക്കുന്നത്.
“നമ്മൾ വൈറ്റ്-ബോൾ ക്രിക്കറ്റിൽ ശ്രദ്ധിക്കേണ്ട സമയമാണിത്. ഒന്നാമതായി, ഞങ്ങളുടെ വൈറ്റ്-ബോൾ ക്രിക്കറ്റിന് പരിഹരിക്കേണ്ട ചില പ്രശ്‌നങ്ങളുണ്ടെന്ന് നിങ്ങൾ മനസിലാക്കണം. ആക്രമണ ക്രിക്കറ്റ് കളിക്കാൻ കഴിയുന്ന എത്ര ആളുകൾ ഉണ്ട് നമുക്ക്.” സാബ കരിം പറഞ്ഞു
“ഇത് കുറേ ദിവസങ്ങളായി ചർച്ച ചെയ്യപ്പെടുകയാണ്. ഈ ശൈലി കൊണ്ട് എത്ര നാൾ പിടിച്ചുനിൽക്കും. സ്വയം മാറണം എന്ന് തോന്നൽ ഉണ്ടാവണം. അല്ലെങ്കിൽ ഇതുപോലെ തോൽവികൾ ഇനിയും ഏറ്റുവാങ്ങും.”‘
Read more
ആദ്യ 10 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടമായിട്ടും ഇന്ത്യക്ക് 48 റൺസ് മാത്രമാണ് നേടാനായത്. പിന്നീട് 11-ാം ഓവറിൽ രോഹിത് ശർമ്മയെയും വിരാട് കോഹ്‌ലിയെയും ഷാക്കിബ് അൽ ഹസൻ പുറത്താക്കി. കെ എൽ രാഹുലിന്റെ 73 റൺസ് നേടിയിട്ടും ആ ഇരട്ട പ്രഹരങ്ങളിൽ നിന്ന് കരകയറാൻ ഇന്ത്യക്ക് കഴിഞ്ഞില്ല.