ഐപിഎല്‍ 2024: ഹാര്‍ദ്ദിക്കിന് കീഴില്‍ കളിക്കില്ല, കടുത്ത തീരുമാനം മുംബൈയെ അറിയിച്ച് സൂപ്പര്‍ താരം- റിപ്പോര്‍ട്ട്

ഐപിഎലില്‍ അഞ്ച് കിരീടങ്ങള്‍ നേടിത്തന്ന രോഹിത് ശര്‍മ്മയെ മാറ്റി ഹാര്‍ദ്ദിക് പാണ്ഡ്യയെ നായകനാക്കിയ തീരുമാനത്തില്‍ കടുത്ത വിമര്‍ശനമാണ് മുംബൈ ഇന്ത്യന്‍ നേരിടുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി 20 ലക്ഷത്തോളം ഫോളോവേഴ്‌സിനെയാണ് മുംബൈയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നഷ്ടമായിരിക്കുന്നത്. ഇപ്പോഴിതാ ടീമിനുള്ളിലും ഹാര്‍ദ്ദിക്കിന്റെ വരവില്‍ പൊട്ടിത്തെറികള്‍ ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹാര്‍ദിക്കിനെ നായകനാക്കിയതിനെ ചോദ്യം ചെയ്ത് സൂര്യകുമാര്‍ യാദവ് രംഗത്തു വന്നതായാണ് അഭ്യൂഹങ്ങള്‍. ഹാര്‍ദിക്കിനു കീഴില്‍ കളിക്കാന്‍ ആഗ്രഹമില്ലെന്നു ടീം മാനേജ്മെന്റിനെ സൂര്യകുമാര്‍ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ എത്രത്തോളം യാഥാര്‍ഥ്യമുണ്ടെന്ന കാര്യത്തില്‍ ഉറപ്പില്ല.

രോഹിത്തിനെ നീക്കി ഹാര്‍ദിക്കിനെ നായകസ്ഥാനമേല്‍പ്പിച്ചതില്‍ പരസ്യമായി പ്രതികരിച്ച താരങ്ങളിലൊരാള്‍ സൂര്യകുമാറായിരുന്നു. ഹൃദയം തകര്‍ന്ന ഇമോജിയായിരുന്നു അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

സൂര്യ മാത്രമല്ല സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയ മുംബൈയുടെ തീരുമാനത്തില്‍ അതൃപ്തനാണെന്നാണ് വിവരം. ബുംറയും ടീമും തമ്മില്‍ തെറ്റിയതായും ഉടന്‍ മുംബൈ വിട്ടേക്കുമെന്നുമുള്ള തരത്തില്‍ റിപ്പോര്‍ട്ടുകളും എയറിലുണ്ട്.