റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) ശനിയാഴ്ച തങ്ങളുടെ ആരാധകരെ ഒരിക്കൽ കൂടി നിരാശപെടുത്തിയിരിക്കുന്നു. വിരാട് കോഹ്‌ലി മികച്ച പ്രകടനം നടത്തി സെഞ്ച്വറി നേടിയെങ്കിലും ആർസിബി ബോളർമാർ തീർത്തും ദയനീയ പ്രകടനമാണ് നടത്തിയത്. സഞ്ജു സാംസണിൻ്റെ നേതൃത്വത്തിലുള്ള ടീം ആകട്ടെ സീസണിൽ അപരാജിത കുതിപ്പ് തുടരുകയാണ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമൻ്റേറ്ററുമായ ഇർഫാൻ പത്താൻ, ടി20 ലീഗിലെ ഫ്രാഞ്ചൈസിയുടെ പ്രശ്‌നങ്ങൾക്ക് പിന്നിലെ കാരണങ്ങൾ വിശദീകരിച്ചുകൊണ്ട് ആർസിബിയുടെ പ്രശ്‌നങ്ങൾ ഓരോന്നായി പറഞ്ഞു.
“170+ എന്ന സ്‌ട്രൈക്ക് റേറ്റിൽ കളിക്കുന്ന രണ്ട് താരങ്ങൾ നിൽക്കുന്നു. മറുവശത്ത് ഒരു വിക്കറ്റ് വീഴ്ത്തുന്നയാളില്ല. വിശ്വസിക്കാൻ പറ്റുന്ന ഒരു താരം പോലും ഇല്ല. എങ്ങനെ ജയിക്കും ഈ ടീം” അദ്ദേഹം ആദ്യ ട്വീറ്റിൽ പറഞ്ഞു. 172 സ്ട്രൈക്ക് റേറ്റിൽ ബട്ട്‌ലർ 100 നേടിയതെങ്ങനെയെന്ന് ട്വീറ്റിൽ ഇർഫാൻ എടുത്തുകാണിച്ചു, അതേസമയം അവസാനം വരെ പുറത്താകാതെ നിന്നു. ആർസിബിക്ക് വേണ്ടി കോഹ്‌ലിയും അജയ്യനായിരുന്നുവെങ്കിലും, അദ്ദേഹത്തിൻ്റെ സ്‌ട്രൈക്ക് റേറ്റ് അത്ര മികച്ചത് ആയിരുന്നില്ല.
“ജോസ് ബട്ട്‌ലറുടെ മിന്നുന്ന 100. സ്‌ട്രൈക്ക് റേറ്റ് 172, ടീമിനെ വിജയത്തിലെത്തിച്ചത് അദ്ദേഹത്തിൻ്റെ മികച്ച പരിശ്രമമായിരുന്നു,” പത്താൻ പറഞ്ഞു. ഈ സീസണിൽ ഫ്രാഞ്ചൈസിയിൽ ഫോമിലുള്ള ചുരുക്കം ചില കളിക്കാരിലൊരാളായതിനാൽ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായ മഹിപാൽ ലോംറോറിനെ തിരഞ്ഞെടുക്കേണ്ടതായിരുന്നു എന്ന് ഇർഫാൻ അഭിപ്രായപ്പെട്ടു.
“അഭ്യന്തര ക്രിക്കറ്റിൽ മഹിപാൽ ലോംറോർ ഈ പിച്ചിൽ കളിക്കേണ്ടത് ആയിരുന്നു. അയാളെ ഉൾപെടുത്താതിരുന്നത് മോശമായി. ഇന്ത്യൻ പരിശീകർ ഐപിഎല്ലിൽ ഇടപെടേണ്ടതുണ്ട്, അതിനാൽ ഈ അടിസ്ഥാന തെറ്റുകൾ സംഭവിക്കില്ല.” ഇർഫാൻ പറഞ്ഞു.
Read more
എന്തായാലും ബോളർമാർ മികച്ച പ്രകടനം നടത്തി ഇല്ലെങ്കിൽ ആർസിബി ഇനിയും തോൽവി കഥ തുടരുമെന്ന് ഉറപ്പാണ്.