വാര്‍ണര്‍ക്ക് റണ്‍ എ ബോള്‍ മൂവ്‌മെന്‍റല്ലാതെ പ്രത്യേകിച്ചൊന്നും ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല

അക്‌സര്‍ രണ്ട് റണ്‍സെടുത്തു നില്‍ക്കുന്ന സമയം വാര്‍ണര്‍ 47 റണ്‍സെങ്ങാനുമെടുത്ത് സെറ്റിലായിരുന്നു. മത്സരം ഡെത്ത് ഓവറുകളിലേക്ക് നീങ്ങുന്ന സമയം. അക്‌സര്‍ പുറത്താകുമ്പോള്‍ 24 പന്തില്‍ 54 റണ്‍സ് കുറിക്കുമ്പോള്‍ വാര്‍ണറിന് ടോട്ടല്‍ സ്‌കോര്‍ 51 റണ്‍സില്‍ എത്തിക്കാനേ സാധിക്കുന്നുള്ളൂ..

പോട്ടെ, അക്‌സര്‍ പോയിട്ട് ആക്‌സിലെറേറ്റ് ചെയ്യുമെന്ന് കരുതി. എവിടെ, ആക്‌സിലെറേഷന്‍ പോയിട്ട് നേരാവണ്ണം വെലോസിറ്റി കോണ്‍സ്റ്റന്റാക്കാന്‍ പോലും അയാള്‍ക്ക് സാധിക്കുന്നില്ല. വാര്‍ണറിനെക്കൊണ്ട് ഈ റണ്‍ എ ബോള്‍ മൂവ്‌മെന്റെല്ലാതെ പ്രത്യേകിച്ചൊന്നും ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നില്ല. അങ്ങനെ ഏതേലും മത്സരത്തില്‍ ചെയ്യാനായാല്‍ ആ ടീമുകളുടെ വിധി.

ഒന്നുകില്‍ വാര്‍ണറിനെ പൂര്‍ണമായും ഒഴിവാക്കി റിലീ റൂസ്സോയെ പരിഗണിക്കുക, അതിന് സാധിക്കുന്നില്ലെങ്കില്‍ ഇന്‍ഫോം ബാറ്ററായ അക്‌സറിന് കുറച്ചൂടെ പന്തുകള്‍ കിട്ടുന്ന രീതിയില്‍ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തുക.

ഇതിനു രണ്ടിനും നിങ്ങള്‍ തയ്യാറാവുന്നില്ലെങ്കില്‍ ബോളിംഗ് ഡിപ്പാര്‍ട്‌മെന്റില്‍ വിശ്വസിച്ച് കിട്ടിയാല്‍ കിട്ടി എന്ന രീതിയില്‍ പോകാം ത്രൂ ഔട് ദി ടൂര്‍ണമെന്റ്, വേറെ ടീമുകള്‍ അത്ഭുതങ്ങള്‍ ഒന്നും കാണിച്ചില്ലെങ്കില്‍ അടിവാരത്ത് സ്ഥാനമുറപ്പിക്കുകയും ചെയ്യാം.

എഴുത്ത്: മുഹമ്മദ് അലി ഷിഹാബ്

Read more

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്