പുത്തന്‍ ഊര്‍ജ്ജത്തോടെ പഞ്ചാബ്; ബാംഗ്ലൂരിന് രണ്ട് വിക്കറ്റ് നഷ്ടം

ഐ.പി.എല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മികച്ച തുടക്കം. 9 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ബാംഗ്ലൂര്‍ 75 റണ്‍സ് എടുത്തിട്ടുണ്ട്. 23 റണ്‍സുമായി നായകന്‍ വിരാട് കോഹ്‌ലിയും 7 റണ്‍സുമായി വാഷിംഗ്ടന്‍ സുന്ദറുമാണ് ക്രീസില്‍. 18 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലിന്റെയും 20 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിന്റെയും വിക്കറ്റാണ് ബാംഗ്ലൂരിന് നഷ്ടമായത്. അര്‍ഷ്ദീപ് സിംഗിനും മുരുകന്‍ അശ്വിനുമാണ് വിക്കറ്റ്.

ഷാര്‍ജയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബാംഗ്ലൂര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലിറങ്ങിയ ടീമിനെ തന്നെ ബാംഗ്ലൂര്‍ നിലനിര്‍ത്തിയപ്പോള്‍ പഞ്ചാബ് നിരയില്‍ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്ല്‍ ഇടം നേടി. മുജീബുര്‍ റഹമാന് പകരം മുരുകന്‍ അശ്വിനും പരിക്കേറ്റ മന്ദീപ് സിംഗിന് പകരം ദീപക് ഹൂഡയും പഞ്ചാബ് നിരയില്‍ കളിക്കും. വിജയം തുടരാന്‍ ബാംഗ്ലൂര്‍ ഇറങ്ങുമ്പോള്‍ രണ്ടാം പകുതിയില്‍ ജീവന്മരണ പോരാട്ടത്തിനാണ് പഞ്ചാബ് ഇറങ്ങുന്നത്. കളിച്ച ഏഴ് കളിയില്‍ ആറിലും തോറ്റ പഞ്ചാബിന് ഇനിയും തോറ്റാല്‍ പ്ലേ ഓഫ് സാദ്ധ്യതകള്‍ അവസാനിക്കും.

Image

കിംഗ്‌സ് ഇലവന്‍ പഞ്ചാബ്: ക്രിസ് ഗെയ്ല്‍, കെ.എല്‍.രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മായങ്ക് അഗര്‍വാള്‍, നിക്കോളാസ് പുരാന്‍, ഗ്ലെന്‍ മാക്‌സ്വെല്‍ , ദീപക് ഹൂഡ, ക്രിസ് ജോര്‍ദാന്‍, മുഹമ്മദ് ഷമി, മുരുകന്‍ അശ്വിന്‍, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിംഗ്

Imageറോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ദേവ്ദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച്, വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), എബി ഡിവില്ലേഴ്‌സ് (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ക്രിസ് മോറിസ്, ഇസുരു ഉഡാന, വാഷിംഗ്ടന്‍ സുന്ദര്‍, നവ്ദീപ് സെയ്നി, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍